“അദ്ദേഹത്തിൻറെ ഭാര്യയോട് അനുവാദം വാങ്ങി കല്യാണം കഴിക്കാമെന്ന് ആയിരുന്നു സിൽക്ക് പറഞ്ഞത്”: ജയദേവി
1 min read

“അദ്ദേഹത്തിൻറെ ഭാര്യയോട് അനുവാദം വാങ്ങി കല്യാണം കഴിക്കാമെന്ന് ആയിരുന്നു സിൽക്ക് പറഞ്ഞത്”: ജയദേവി

തെന്നിന്ത്യൻ സിനിമകൾ ഒരുകാലത്ത് നിറഞ്ഞു നിൽക്കുകയും യുവാക്കളുടെ അടക്കം ഹരമായി മാറുകയും ചെയ്ത താരമായിരുന്നു സിൽക്ക് സ്മിത. മാദകതാരമായി പ്രേക്ഷകരെ ഹരം കൊള്ളിച്ച താരം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്നിരുന്നു. സോഫ്റ്റ്‌ പോൺ സ്വഭാവമുള്ള സിൽക്ക് സ്മിതയുടെ സിനിമകൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമകളിൽ ആഘോഷിക്കപ്പെട്ടു എങ്കിലും മുഖ്യധാരയിൽ നിന്ന് എന്നും താരത്തെ മാറ്റി നിർത്തിയിരുന്നു. മോശം പേരുള്ള നടിയായി സിൽക്ക് സ്മിതയെ സിനിമാലോകം മുദ്രകുത്തിയപ്പോൾ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി അഭിമുഖങ്ങൾ വരുന്നതുപോലും. സിൽക്ക് സ്മിതയെ കുറിച്ച് സംവിധായികയും നീർമാതാവും നടിയുമായ ജയദേവി പറഞ്ഞ വാക്കുകളും ഇക്കൂട്ടത്തിൽ പ്രശസ്തമാണ്.

ഫിലിം മേക്കർ വേലു പ്രഭാകരുമായി സിൽക്ക് സ്മിത പ്രണയത്തിലായിരുന്നു എന്ന് ജയദേവി പറയുന്നു. ടൂറിങ് ടോക്കീസ് എന്ന തമിഴ് ചാനലിനോടായിരുന്നു ജയദേവിയുടെ പ്രതികരണം ഷൂട്ടിംഗ് നടക്കുകയായിരുന്നു. “എല്ലാവരും എന്നോട് പറഞ്ഞു സ്റ്റുഡിയോയിലേക്ക് ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും പോലെ അവർ ഒരുമിച്ച് നടന്നു പോകുന്നു എന്ന്. അവർ വേലു പ്രഭാകരന് ഒരു കോട്ട് സമ്മാനമായി നൽകി. യൂണിറ്റിന് അറിഞ്ഞാൽ എന്താ, പരസ്പരം ഇഷ്ടമാണ്. അദ്ദേഹത്തിൻറെ ഭാര്യയോട് അനുവാദം വാങ്ങി കല്യാണം കഴിക്കാമെന്ന് ആയിരുന്നു. പ്രഭാകർ എന്നോട് പറഞ്ഞു സിൽക്ക് എന്നെ വളരെ സ്നേഹിക്കുന്നു എന്ന്. അങ്ങനെയാണോ, നിങ്ങൾക്ക് സ്നേഹം ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അതൊരു പാവം നല്ല പെൺകുട്ടിയാണ് അതിന് ജീവിതം ശരിയായില്ല എൻറെ അടുത്ത് ഒരു ആശയുണ്ട് എന്ന് പറഞ്ഞു.

പിന്നീട് ഒരിക്കൽ സിൽക്ക് എന്നെ ഫോൺ ചെയ്തു പറഞ്ഞു, എൻറെ വീട്ടിൽ ലഞ്ച് ഒരുക്കുന്നുണ്ട് നിങ്ങൾ കഴിക്കാൻ വരുന്നോ എന്ന്. ചോദിച്ച രീതിയിൽ ഒരു പന്തികേട് തോന്നിയിരുന്നു. ശരി ഞാൻ വരാം എന്ന് പറഞ്ഞു. അവർ രണ്ടുപേരും അറിഞ്ഞു കൊണ്ടാണ്. വളരെ ഹൈജീനിക്കായ പെണ്ണാണ് അവർ. അലസമായി ഒന്നും ഭക്ഷണം കഴിക്കില്ല. ശരീരം നല്ലപോലെ കാത്തുസൂക്ഷിക്കുമായിരുന്നു. ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി അത് പാചകം ചെയ്തതാണെന്ന് പറഞ്ഞ് വിളമ്പുകയായിരുന്നു. എനിക്ക് മനസ്സിലായി. ഞാൻ ദേഷ്യപ്പെട്ട് ഒന്നുമില്ല. നല്ല രീതിയിൽ സംസാരിച്ചു. പ്രണയ വിവാഹത്തെക്കുറിച്ച് എന്നോട് ചോദിക്കുകയും ചെയ്തു. അതിശയമനിതൻ ഷൂട്ടിംഗ് നടക്കുമ്പോൾ സിൽക്കും വേലു പ്രഭാകറും തമ്മിൽ എന്തോ വഴക്കുണ്ടായി.

ഞാൻ വീട്ടിൽ പോവുകയാണെന്ന് സിൽക്ക് പറയുകയും ചെയ്തു. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് ശരിയാക്കി സിൽക്കിനോട് ഷൂട്ടിന് വരാൻ പറഞ്ഞു. അരമണിക്കൂറോളം കഴിഞ്ഞ് സിൽക്ക് സ്മിത ഇറങ്ങിവന്നു. സീൻ ചെയ്യാമെന്ന് പറയുകയും ചെയ്തു ഒരു ദിവസം വേലു പ്രഭാകരന്റെ അഭിമുഖം പത്രത്തിൽ വന്നു. ഞാനും സിൽക്കും ഒരു രാത്രിയിൽ എന്നായിരുന്നു അതിൻറെ തലക്കെട്ട്. വായിച്ചപ്പോൾ ഇവർ തമ്മിൽ പരിചയപ്പെട്ടത്, പ്രണയിച്ചത്, ലോകം തന്നെ സിൽക്കിനെ ആഗ്രഹിച്ചപ്പോൾ സിൽക്ക് തന്നെ ആശിച്ചത്, എനിക്ക് കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഒരു നല്ല ജീവിതം കൊടുക്കുമായിരുന്നു എന്നൊക്കെയായിരുന്നു അഭിമുഖത്തിൽ”.സിൽക്കുമായി തനിക്ക് രഹസ്യമായി അടുപ്പമുണ്ടെന്ന് പ്രഭാകർ നേരത്തെ അവകാശപ്പെട്ടിരുന്നു. സിൽക്കിന്റെ ജീവിതം വെച്ച് സിനിമ ജീവിതം ചെയ്യുമെന്ന് ഇദ്ദേഹം 2015 പ്രഖ്യാപിക്കുകയും ചെയ്തു.സിൽക്ക്‌ തന്നെ അഗാധമായി സ്നേഹിച്ചിരുന്നു എന്നാണ് ഇയാളുടെ വാദം.