”ശബ്ദം ശരിയെല്ലെന്ന് പറഞ്ഞ് ഡബ്ബിങ്ങിന് സമ്മതിക്കിന്നില്ലെന്ന് പറഞ്ഞ് കാവ്യ സങ്കടപ്പെട്ടു”; ആ കഥാപാത്രത്തിന് അവാർഡ് ലഭിച്ചെന്ന് കമൽ
1 min read

”ശബ്ദം ശരിയെല്ലെന്ന് പറഞ്ഞ് ഡബ്ബിങ്ങിന് സമ്മതിക്കിന്നില്ലെന്ന് പറഞ്ഞ് കാവ്യ സങ്കടപ്പെട്ടു”; ആ കഥാപാത്രത്തിന് അവാർഡ് ലഭിച്ചെന്ന് കമൽ

ലയാളികൾക്ക് എന്നും ഓർത്തുവയ്ക്കാൻ നിരവധി മികച്ച സിനിമകളാണ് കമൽ ഇതുവരെ ചെയ്തിട്ടുള്ളത്. 1986ൽ മിഴിനീർപൂക്കൾ എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചാണ് കമൽ ഇവിടെ സ്ഥാനമുറപ്പിക്കുന്നത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

ക്ലാസിക് പടങ്ങളാണ് കമൽ ചെയ്യുന്നതിൽ മിക്കതും. കലാമൂല്യം നിലനിർത്തുന്ന ഈ ചിത്രങ്ങൾ എല്ലാ കാലത്തും കാണാൻ കഴിയും. മീര ജാസ്മിൻ, കാവ്യ മാധവൻ, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം.

“ഭർത്താവിനെ നഷ്‌ടപ്പെട്ടിട്ടും മാപ്പ് കൊടുക്കുന്ന പെൺകുട്ടി അനുഭവിക്കുന്ന വേദന വലുതാണ്. പെരുമഴക്കാലത്തിൽ വളരെ കുറച്ച് ഡയലോഗ് മാത്രമേ കാവ്യക്ക് ഉള്ളൂ. ഹൃദയസ്‌പർശിയായി കാവ്യ അത് അഭിനയിക്കുകയും ആ വർഷം മികച്ച നടിക്കുള്ള അവാർഡ് വാങ്ങുകയും ചെയ്‌തു. മീരക്ക് ആ സിനിമക്ക് അവാർഡ് ഒന്നും കിട്ടിയതുമില്ല.

ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. സ്ക്രീൻ സ്പേസ് നോക്കിയല്ല ഒരു കഥാപാത്രം ജനങ്ങളുടെ മനസിലേക്ക് എത്തുന്നതും അംഗീകാരങ്ങൾ നേടുന്നതും. അങ്ങനെ നോക്കുമ്പോൾ ഗംഗയാണ് ആളുകളുടെ മനസിൽ കൂടുതൽ കയറിയത്. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്താണ് ‘അങ്കിളേ, എന്നെ സ്ഥിരമായി ഡബ്ബിങ്ങിനായി ആരും സമ്മതിക്കില്ല. എൻ്റെ വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് ശബ്‌ദം നൽകുന്നത്. എനിക്ക് അത് വലിയ വിഷമമാണ്. അതുകൊണ്ട് ഇതിൽ ഞാൻ ഡബ്ബ് ചെയ്യട്ടെ’ എന്ന് കാവ്യ ചോദിക്കുന്നത്”- കമൽ വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യങ്ങൾ പറഞ്ഞത്.