“ഇന്ദ്രൻസ് ചേട്ടന്റെ പൊക്കം അളക്കാനുള്ള അളവുകോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല” – മാല പാർവതി 
1 min read

“ഇന്ദ്രൻസ് ചേട്ടന്റെ പൊക്കം അളക്കാനുള്ള അളവുകോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല” – മാല പാർവതി 

കുറച്ചു ദിവസങ്ങളായി മന്ത്രി വി എൻ വാസവൻ നടത്തിയ വിവാദ പരാമർശമാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടുന്നത്. ഇന്ദ്രൻസിനെ നിയമസഭയിൽ വച്ച് അപമാനിച്ചു എന്നതായിരുന്നു ഈ ആക്ഷേപം. നിയമസഭയിൽ വച്ച് കഴിഞ്ഞദിവസം മന്ത്രി അമിതാഭ് ബച്ചന്റെ വലുപ്പം ഉണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലുപ്പം എന്നായിരുന്നു പരാമർശിച്ചത്. ഇപ്പോൾ ഈ വാക്കുകൾ ആണ് വിവാദമായി മാറിയിരിക്കുന്നത്. സിനിമാനടിയായ മാലാ പാർവതിയാണ് ഇപ്പോൾ ഈ കാര്യത്തിൽ പ്രതികരിച്ചത്. അളക്കാനാവാത്ത പൊക്കം, ഇന്ദ്രൻസ് ചേട്ടന്റെ പൊക്കം അളക്കാനുള്ള അളവുകോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല എന്നായിരുന്നു മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.

നേരത്തെ തന്നെ മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വന്നത്. ഈ പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിക്കുകയും ചെയ്തിരുന്നു. പരാമർശം വിവാദമായ സാഹചര്യങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വാസവൻ സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഈ പരാമർശം നീക്കിയതായി അറിയാൻ സാധിച്ചത്. സംഭവത്തിൽ ഇന്ദ്രൻസ് തന്റെ പ്രതികരണം അറിയിച്ചിരുന്നു.. മന്ത്രിയുടെ പരാമർശത്തിൽ ബോഡി ഷേമിങ് ഒന്നും തനിക്ക് തോന്നിയില്ലന്നും സംഭവത്തിൽ വിഷമമോ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നില്ല എന്നുമായിരുന്നു താരം പ്രതികരിച്ചിരുന്നത്.

മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമമില്ല അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവില്ല. അത് സത്യമല്ലേ, ഞാൻ കുറച്ചു പഴയ ആളാണ്. ഉള്ളത് ഉള്ളതുപോലെയല്ലേ പറയേണ്ടത്. എനിക്ക് ബോഡി ഷേമീങ് ഒന്നും തന്നെ തോന്നുന്നില്ല. ഞാൻ എന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.ഇങ്ങനെയായിരുന്നു ഇന്ദ്രൻസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ ഈ പരാമർശം വാസവൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവായ വി ഡി സതീശനും രംഗത്തെത്തിയിരുന്നു. പരാമർശം രാഷ്ട്രീയ ശരിയില്ലായ്മ ആണെന്നും സാംസ്കാരിക മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം ആണ് എന്ന് ഒക്കെയായിരുന്നു വി ഡി സതീശൻ പറഞ്ഞിരുന്നത്. വലിയതോതിൽ തന്നെ ഈ കാര്യം സോഷ്യൽ മാധ്യമങ്ങളിലും ചർച്ച നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം പലരും ഇന്ദ്രൻസിനെ പിന്തുണച്ചു കൊണ്ടു തന്നെയായിരുന്നു രംഗത്തെത്തിയിരുന്നത്. ഇന്ദ്രൻസിനെ വലിപ്പം എത്രയുണ്ടെന്ന് ആർക്കും അളക്കാൻ സാധിക്കില്ല എന്നായിരുന്നു പലരും പറഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പമാണ് അത്