‘100കോടി ക്ലബ്ബിൽ ഇടം നേടിയ മാളികപ്പുറത്തിനെ കാന്താരയെന്ന് പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് ഈ വിജയം സമർപ്പിക്കുന്നു ’: അഞ്‍ജു പാർവതി
1 min read

‘100കോടി ക്ലബ്ബിൽ ഇടം നേടിയ മാളികപ്പുറത്തിനെ കാന്താരയെന്ന് പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് ഈ വിജയം സമർപ്പിക്കുന്നു ’: അഞ്‍ജു പാർവതി

മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. ഇതിനോടകം തന്നെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയടി നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിത ഉണ്ണിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘മാളികപ്പുറം’ എന്ന സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വേൾഡ് വൈഡ് കളക്ഷനിലാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയത്. ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വാർത്ത പുറത്തു വിട്ടത്. സിനിമയെ ആരൊക്കെയാണോ ഡീഗ്രേഡ് ചെയ്തത് അവർക്ക് കിട്ടിയ തിരിച്ചടിയാണിതെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ വിജയത്തെ പ്രശംസിച്ച് അഞ്‍ജു പാർവതി പ്രഭീഷ്.

ചിത്രത്തിന് പല സൈഡിൽ നിന്നും മോശം രീതിയിൽ ഉള്ള അനുഭവങ്ങൾ നേരിട്ടിരുന്നു. എന്നാൽ അത്തരത്തിൽ ഉള്ള എല്ലാവിധ ഡീഗ്രേഡിങ്ങിനെയും മറി കടന്ന് , എല്ലാ തരത്തിലുമുള്ള അപഹാസങ്ങളെയും അതിജീവിച്ച്, നട്ടാൽ കുരുക്കാത്ത നുണയിടങ്ങളെ കടന്ന് കൊണ്ട് , എല്ലാ വിവാദങ്ങളെയും അജണ്ടകളെയും ശക്തമായി വെല്ലു വിളിച്ച് ആണ് സിനിമ ഇപ്പോൾ നൂറ് കോടി ക്ലബ്ബിൽ കയറിയതെന്ന് അഞ്‍ജു പാർവതി വ്യക്തമാക്കുന്നു. മലികപുറമെന്ന ചിത്രം മലയാളത്തിൻ്റെ കാന്താരയെന്ന് താൻ പറഞ്ഞപ്പോൾ തന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുകയാണ് താൻ ഈ സിനിമയുടെ വിജയമെന്നാണ് അഞ്‍ജു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത് .

അഞ്‍ജു പാർവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്:

എല്ലാ തരത്തിലുമുള്ള ഡീഗ്രേഡിങ്ങിനെയും മറി കടന്ന് കൊണ്ട് , എല്ലാത്തരതിലുമുള്ള അപഹാസങ്ങളെയും അതിജീവിച്ച്, നട്ടാൽ കുരുക്കാത്ത നുണയിടങ്ങളിലൂടെ കടന്ന്, എല്ലാ വിവാദങ്ങളെയും അജണ്ടകളെയും വെല്ലുവിളിച്ച് ഉണ്ണി മുകുന്ദന്റെ  മാളികപ്പുറം എന്ന ചിത്രം നൂറ് കോടി ക്ലബ്ബിലെത്തി കേട്ടോ! മൂന്ന് കോടി ബജറ്റിലെടുത്ത ഒരു കൊച്ചു സിനിമയുടെ ജൈത്ര യാത്ര സംഭവ ബഹുലം. മലയാളത്തിൻ്റെ കാന്താരയെന്ന് ഈ ചിത്രത്തെ പറഞ്ഞപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് ഈ വിജയ ചരിത്രം സമർപ്പിക്കുന്നു.