ബാലയുടെ ആരോപണത്തിൽ ഉണ്ണിമുകുന്ദന് പിന്തുണയുമായി ബിജെപി നേതാവ് ശങ്കു ടി. ദാസ്‌
1 min read

ബാലയുടെ ആരോപണത്തിൽ ഉണ്ണിമുകുന്ദന് പിന്തുണയുമായി ബിജെപി നേതാവ് ശങ്കു ടി. ദാസ്‌

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്, ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാല ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, ബാല പറയുന്നത് ശരിയല്ലെന്നും തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

തൊട്ടു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ബാല ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ രേഖകളും, തെളിവുകളും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഉണ്ണിമുകുന്ദന്‍ നടന്‍ ബാലയ്ക്ക് അക്കൗണ്ട് വഴി നല്‍കിയ തുകയുടെ കണക്കുകള്‍ പങ്കുവെച്ചതിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ സംഘപരിവാര്‍ അനുകൂലികള്‍.

‘ബാലക്ക് പതിനായിരം ദിവസക്കൂലി കൊടുത്താല്‍ മതി എന്ന് ഇന്‍ഡസ്ട്രി മുഴുവന്‍ അറിഞ്ഞു എന്നതാണ് ഈ വിവാദത്തിന്റെ ആകെ ടേക്ക് എവേ. എറുന്നൂട്ടി നാല്പതു കോടി രജനികാന്ത് പ്രോജക്ട് എന്നൊക്കെ തള്ളി നടന്ന മനുഷ്യനായിരുന്നു,’ എന്നാണ് ബിജെപി നേതാവ് ശങ്കു ടി. ദാസ് കമന്റ് ചെയ്തത്.

അതേസമയം, ഉണ്ണിമുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റും കമന്റ് ചെയ്തിരുന്നു. ‘പൊളിച്ചു dear..Keep it up..ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങ്ങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്..നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear’, എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ടത്. പിന്നാലെ സന്തോഷിന്റെ പ്രതികരണം ശരി വച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.