“പ്രണവിന്റെയും കല്യാണിയുടെയും തീരുമാനത്തിൽ അഭിമാനം തോന്നുന്നു” , പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
1 min read

“പ്രണവിന്റെയും കല്യാണിയുടെയും തീരുമാനത്തിൽ അഭിമാനം തോന്നുന്നു” , പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ  ഏറ്റവും പ്രശസ്തരായ സംവിധായകരില്‍ ഒരാളാണ് മലയാളിയായ പ്രിയദര്‍ശന്‍. മലയാളത്തിലും ബോളിവുഡിലും തമിഴിലും എല്ലാം പ്രിയദർശൻ മികച്ച ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ അഭിമാനം ബോളിവുഡിൽ എത്തിച്ച താരം സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. വര്‍ഷങ്ങളായി സിനിമാ സംവിധാന രംഗത്ത് സജീവമായിട്ടുള്ള വ്യക്തിയാണ് പ്രിയദര്‍ശന്‍. താര രാജാവ് മോഹന്‍ലാലിനെ നായകനാക്കിയാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. അവയില്‍ ഭൂരിഭാഗവും  സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു എന്നാല്‍ ഈ കൂട്ടു കെട്ടില്‍ വിജയ ചിത്രങ്ങൾ മാത്രമല്ല പരാജയ സിനിമകളും പിറന്നിരുന്നു.

അടുത്തിടെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി തിയേറ്ററിൽ പരാജയമായി മാറിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്  കല്യാണിയും പ്രണവും. കല്യാണിക്കും പ്രണവിനും ലഭിച്ച ഒരു അവാര്‍ഡ് വാങ്ങാന്‍ അന്ന് എത്തിയത് പ്രിയനും മോഹന്‍ലാലും ആണ് എത്തിയത് . മുമ്പു് നടന്ന ആ അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലെ മികച്ച അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. സത്യന്‍ അന്തിക്കാടായിരുന്നു ആ അവാര്‍ഡ് നല്‍കാനായി വേദിയില്‍ എത്തിയത്. അടുത്ത സുഹൃത്തായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലാണ് കല്യാണിയും പ്രണവും  അഭിനയിച്ചത്. മൊത്തത്തില്‍ ഒരു കുടുംബ സദസാണ് ഇതെന്നുമായിരുന്നു സത്യന്‍ അന്തിക്കാട് അന്ന് പറഞ്ഞത്.

അഭിമാനമുള്ള അച്ഛന്മാരായിട്ടാണ്  മോഹന്‍ലാലും താനും ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്. ഇങ്ങനൊരു മുഹൂര്‍ത്തം ജീവിതത്തില്‍ ആദ്യമാണ് കൂടാതെ ഇതിനപ്പുറം ഒരു വേദി ഇനി തങ്ങൾക്ക് പങ്കിടാനില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഞങ്ങളെ പോലെ തന്നെ മക്കളും അടുത്ത സുഹൃത്തുക്കളാണ്. കൂടാതെ യാദൃശ്ചികമായാണ് ഇരുവരും സിനിമയില്‍ എത്തിയതെന്നും അവർ ഒന്നിച്ച് അഭിനയിച്ചത് തങ്ങളുടെ പ്രിയ സുഹൃത്തിന്റെ മകന്‍ വിനീതിന്റെ ചിത്രത്തിലായതിനാല്‍ ഒത്തിരി സന്തോഷം തോന്നുന്നുവെന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞത് . കല്യാണിയും പ്രണവ് മോഹൻലാലും ഇതിനോടകം തന്നെ മലയാളത്തിലെ മിന്നുന്ന താരങ്ങളായി മാറി കഴിഞ്ഞു. അച്ഛന്മാരുടെ ലേബൽ ഇല്ലാതെ തങ്ങളുടെ താഴെ അഭിനയിച്ച കൊണ്ടാണ് ഇരുവരും മികച്ച താരങ്ങൾ എന്ന പേര് സമ്പാദിച്ചത്.