‘സിനിമയില്‍ വരുന്നതിന് മുന്‍പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്, എന്റെ ഭാര്യയും’ ! വിക്രം പറയുന്നു
1 min read

‘സിനിമയില്‍ വരുന്നതിന് മുന്‍പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്, എന്റെ ഭാര്യയും’ ! വിക്രം പറയുന്നു

തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നടനാണ് വിക്രം. തമിഴ് സിനിമാ രംഗത്ത് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച വിക്രം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ തമിഴ് സിനിമാ രംഗത്ത് ഒരു പാട് വന്‍ വിജയം നേടിയ ചിത്രങ്ങള്‍ ഉണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ആരാധകര്‍ ഉള്ള നടനാണ് വിക്രം. സേതു, ദില്‍, കാശി, ധൂള്‍. സാമി, ജെമിനി, പിതാമഗന്‍, അന്യന്‍, ഭീമ ,ഐ, മഹാന്‍ എന്നിവയാണ് വിക്രമിന്റെ മികച്ച ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യനാളുകളിലെ തമിഴ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയും, പിന്നീട് മലയാളത്തില്‍ നായകനായും സഹനടനായും അഭിനയിച്ചു.

 

മലയാളത്തില്‍ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് മലയാള സിനിമയില്‍ നായക വേഷം ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം നല്ല നല്ല സിനിമകള്‍ ചെയ്യുകയും തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളായിരുന്നു ധില്‍, ധൂള്‍, സാമി എന്നിവ. 2003ല്‍ പുറത്തിങ്ങിയ പിതാമഗന്‍ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വന്‍ നിരൂപക പ്രശംസ നേടിക്കൊടുത്തു.

ഒരിക്കല്‍ മോഹന്‍ലാല്‍ വിക്രമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. നല്ല സമയത്താണ് വിക്രം മലയാളം വിട്ട് പോയത്. ഇവിടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കൊരു എതിരാളി ആയേനെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ ഈ കമന്റ് കേട്ട് ആദ്യം കൈയ്യടിച്ചതും ചിരിച്ചതും വിക്രമായിരുന്നു. ഏഷ്യാനെറ്റ് ഫിലിം പുരസ്‌കാര വേദിയില്‍ വച്ചായിരുന്നു മോഹന്‍ലാലിന്റെ ഈ കമന്റ്. അതേസമയം, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭ എന്നാണ് മോഹന്‍ലാല്‍ വിക്രമിനെ അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ സിനിമയില്‍ വരുന്നതിന് മുമ്പും ഇപ്പോഴും മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്. എന്റെ ഭാര്യയും. എന്നായിരുന്നു വിക്രമിന്റെ രസകരമായ മറുപടി. എന്നാല്‍ അപ്പോള്‍ തന്നെ മോഹന്‍ലാല്‍ അത് തിരുത്തി പറയുകയും ചെയ്തു. വിക്രമിന്റെ ഭാര്യ ചിലപ്പോള്‍ എന്റെ ആരാധികയായിരിക്കാം. എന്നാല്‍ ഞാന്‍ വിക്രമിന്റെ ആരാധകനാണ് എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.