ശ്രീനാഥ് ഭാസിയുടെ വാദം പൊളിയുന്നു..! അവതാരികയായ മാധ്യമപ്രവർത്തകയുടെ അവസ്ഥ തന്നെ മറ്റൊരു അവതാരകനും സംഭവിച്ചിരുന്നു തെളിവ് സഹിതം റെഡ്‌ കാർപ്പറ്റ്.
1 min read

ശ്രീനാഥ് ഭാസിയുടെ വാദം പൊളിയുന്നു..! അവതാരികയായ മാധ്യമപ്രവർത്തകയുടെ അവസ്ഥ തന്നെ മറ്റൊരു അവതാരകനും സംഭവിച്ചിരുന്നു തെളിവ് സഹിതം റെഡ്‌ കാർപ്പറ്റ്.

വാർത്താമാധ്യമങ്ങളിൽ എല്ലാം ചൂട് പിടിച്ചു നിൽക്കുന്ന വാർത്തയാണ് ഇപ്പോൾ നടൻ ശ്രീനാഥ് ഭാസിയുടെ. സിനിമ പ്രേമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിന്റെ ഇടയിൽ മാധ്യമ പ്രവർത്തകയായ പെൺകുട്ടിയോട് വളരെ മോശമായ രീതിയിൽ സംസാരിച്ചു എന്ന മാധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് ശ്രീനാഥ് ഭാസി ക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ഇത് ആദ്യമായി അല്ല ഇങ്ങനെ അഭിമുഖങ്ങളിൽ മോശമായി പെരുമാറുന്നത് എന്നതിന്റെ ഒരു തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ശ്രീനാഥ് ഭാസി ഇതിനുമുൻപ് അഭിമുഖങ്ങളിൽ ഇങ്ങനെ ഇടപെട്ടിട്ടുണ്ട്. റെഡ് കാർപെറ്റിന് നൽകിയ ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ അവതാരകനോട് മോശമായി ഇടപെടുന്നതും ഇപ്പോൾ വീഡിയോയായി പുറത്തു വന്നിരിക്കുകയാണ്. ഇത് ഓൺലൈൻ മാധ്യമ പ്രവർത്തകർക്കുള്ള ഒരു വലിയ ആശ്വാസം തന്നെയാണ്.

ഇതിനു മുൻപ് തെളിവുകളുടെ അഭാവം കൊണ്ടായിരുന്നു ശ്രീനാഥ് ഭാസിയുടെ പേരിൽ കർശനമായ നടപടികൾ ഒന്നും തന്നെ ഉണ്ടാകാതിരുന്നത്. ഇപ്പോഴിതാ തെളിവുകളും ശ്രീനാഥ് ഭാസിക്ക് എതിരാണ്. തെളിവുകളിലൂടെ തന്നെ ഇത് ശ്രീനാഥ് ഭാസിയുടെ ആദ്യത്തെ സംഭവമല്ല എന്നും ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. മാധ്യമ പ്രവർത്തകയായ സ്ത്രീയ്ക്കൊപ്പം തന്നെയാണ് സോഷ്യൽ മീഡിയ മുഴുവനെന്ന് മനസ്സിലാക്കുന്നു. റെഡ് കാർപെറ്റ് അഭിമുഖത്തിൽ എത്തിയ ശ്രീനാഥ് ഭാസി വളരെ മോശമായ രീതിയിലാണ് അവതാരകനോട് സംസാരിക്കുന്നത്. ഒട്ടും സഭ്യമല്ലാത്ത രീതിയിൽ തന്നെ സംസാരിക്കുന്നുണ്ട്. ഇങ്ങനെയൊരു രീതിയിൽ സംസാരിക്കുന്ന ശ്രീനാഥ് ഒരു സ്ത്രീയോട് ഇത്തരം രീതിയിൽ തന്നെയായിരിക്കും സംസാരിച്ചിട്ട് ഉണ്ടാകുന്നത് എന്നു മനസ്സിലാകുന്നുണ്ട്.

തീർച്ചയായും ഇത് നിയമപരമായി നടപടി എടുക്കേണ്ട ഒരുകാര്യം തന്നെയാണെന്നാണ് പ്രേക്ഷകരും പറഞ്ഞു കൊണ്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിയെ എതിർത്തു കൊണ്ടുള്ള കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത് മുഴുവൻ. ഒരു അവതാരകനെ എത്രത്തോളം ഇൻസൾട്ട് ചെയ്യാമോ അത്രത്തോളം ഇൻസൾട്ട് ചെയ്തത് സംസാരിച്ചിട്ടും അദ്ദേഹം ഒരു പുഞ്ചിരി കൊണ്ട് ശ്രീനാഥിന്റെ എല്ലാ മോശം വാക്കുകളെയും അവഗണിക്കുകയാണ് ചെയ്തത്. മാധ്യമപ്രവർത്തകരോട് ഇത്തരത്തിൽ സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നത് ഒരു സ്ഥിരം ഹോബി ആക്കി മാറ്റിയ വ്യക്തി ആണെന്നും കൂടി ഈ ഒരു അഭിമുഖത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വലിയൊരു അഭിമാനം പോലെയാണ് ഇദ്ദേഹം ചീത്ത വാക്കുകൾ സംസാരിക്കുന്നത്.

എത്ര മോശം ചോദ്യങ്ങളായിരുന്നു എങ്കിലും അദ്ദേഹത്തിന് വേണമെങ്കിൽ താല്പര്യം ഇല്ലെന്നു പറഞ്ഞ് ഇറങ്ങി പോരാമായിരുന്നു. എങ്കിലും അതിന് ഒരു ചീത്തവിളി മാത്രമായിരുന്നു അയാൾ കണ്ട മാർഗ്ഗം. അത് ശരിക്കും അപമാനം തന്നെയാണ് ഏതൊരു വ്യക്തിക്കും. ചട്ടമ്പി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇത്രയും നീളാനുള്ള കാരണം തന്നെ ശ്രീനാഥ് ഭാസി ആണെന്ന് പറയേണ്ടിയിരിക്കുന്നു. അഞ്ചുമാസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇത്രയും സമയം എടുക്കാൻ ഉണ്ടായ കാരണം ശ്രീനാഥ് ഭാസിയുടെ സ്വഭാവമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.