“എത്ര പറഞ്ഞിട്ടും ആ ചെറിയ ഹോട്ടലിൽ നിന്ന് മാത്രമേ ഭക്ഷണം കഴിക്കുമെന്ന് മമ്മൂട്ടി വാശി പിടിച്ചു” – മമ്മൂട്ടിക്കൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് 
1 min read

“എത്ര പറഞ്ഞിട്ടും ആ ചെറിയ ഹോട്ടലിൽ നിന്ന് മാത്രമേ ഭക്ഷണം കഴിക്കുമെന്ന് മമ്മൂട്ടി വാശി പിടിച്ചു” – മമ്മൂട്ടിക്കൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് 

സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്ന് പറയുന്നത് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ് എന്നതാണ് സത്യം. എപ്പോഴും കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അദ്ദേഹം ചിത്രീകരിക്കാറുള്ളത്. അതുകൊണ്ടു തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഏറ്റവും ഒടുവിൽ ജയറാമും മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ മകൾ എന്ന ചിത്രം ആയിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങി 40 വർഷം പിന്നിടുന്ന വേളയിൽ ചില സിനിമകാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം തുറന്നു പറയുന്നത്. കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ തുടങ്ങിയ സംവിധാന ജീവിതത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ തുടങ്ങിയ സംവിധാന ജീവിതം 40 വർഷം പൂർത്തിയായിരിക്കുകയാണ്. ഈ കാലയളവിൽ തന്റെ കൂടെ ജോലി ചെയ്ത നടന്മാരെ കുറിച്ചും താരം പറയുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കടൽക്കാറ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു രസകരമായ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. സാധാരണയായി സിനിമാ ഷൂട്ടിങ്ങിനിടയിൽ എല്ലാവർക്കും ഭക്ഷണം എത്തിച്ചു നൽകിയിരിക്കുന്നത് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റ് ആണ്. ഒരു ദിവസം ഒരു ചെറിയ ഹോട്ടൽ കണ്ടിട്ട് മമ്മൂട്ടി പറഞ്ഞു തനിക്ക് ഈ ഹോട്ടലിൽ നിന്നും മതി ഭക്ഷണം എന്ന്. ഇത് കേട്ടപ്പോൾ എല്ലാവരും അമ്പരന്നിരുന്നു. അവിടെ ഒട്ടും വൃത്തി കാണില്ലെന്ന് പറഞ്ഞിട്ട് പോലും മമ്മൂട്ടി അത് കേട്ടില്ല. തനിക്ക് ആ ഹോട്ടലിൽ നിന്ന് മതി ആഹാരം എന്ന് അദ്ദേഹം വാശി പിടിച്ചു.

അങ്ങനെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്നും മമ്മൂട്ടി ആർത്തിയോടെ ഭക്ഷണം കഴിച്ചു എന്നും അത് കണ്ട് ഹോട്ടലിന്റെ ഉടമയ്ക്ക് സന്തോഷമായി എന്നും ഒക്കെയാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി വളരെ ഡൌൺ ടു എർത്ത് ആയിട്ടുള്ള ഒരാളാണ് എന്ന് ഇതിനോടകം തന്നെ പല സഹപ്രവർത്തകരും തുറന്നു പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ ഒക്കെ ഒരിക്കൽ കൂടി സാധൂകരിക്കുന്നത് തരത്തിൽ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ ഈ ഒരു തുറന്നു പറച്ചിൽ.