സലാറുമായി ഏറ്റുമുട്ടുമോ ??ഷാരൂഖ് ചിത്രം “ഡങ്കി”യുടെ വന്‍ അപ്ഡേറ്റ്.!
1 min read

സലാറുമായി ഏറ്റുമുട്ടുമോ ??ഷാരൂഖ് ചിത്രം “ഡങ്കി”യുടെ വന്‍ അപ്ഡേറ്റ്.!

രാജ്കുമാർ ഹിരാനിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ഡങ്കി റിലീസിന് ഒരുങ്ങുകയാണ്. പഠാന്‍, ജവാൻ എന്നീ രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ നേടിയ ശേഷം ഷാരൂഖ് ഖാന്‍റെ ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷാവസാനം കാത്തിരിക്കുന്ന ചിത്രമായ ഡങ്കി നേരത്തെ ഡിസംബര്‍ ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യും എന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. അതിനിടെ സലാര്‍ പോലുള്ള ചിത്രം വരുന്നതിനാല്‍ ഡങ്കി മാറ്റിവയ്ക്കാൻ സാധ്യതയുള്ളതായി ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ആരാധകരെ സന്തോഷിപ്പിച്ചാണ് ഡങ്കി റിലീസ് തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.

ഡങ്കിയുടെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്. അതിന് അനുബന്ധിച്ച് ഇറക്കിയ പോസ്റ്ററിലാണ് റിലീസ് തീയതി സംബന്ധിച്ച എല്ലാ സംശയങ്ങളും തീര്‍ത്തത്. സിനിമയുടെ ആദ്യ ഗാനമായ ‘ലുട്ട് പുട്ട് ഗയാ’ ബുധനാഴ്ച എത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ പോസ്റ്ററിൽ, ഡിസംബർ 21 റിലീസ് തീയതി എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ’കുറിച്ചാണ് ചിത്രം പറയുന്നത്. മനുഷ്യരുടെ പലവിധ വികാരങ്ങളിലൂടെ കടന്നുപോവുന്ന ചിത്രം നർമ്മത്തിന്റെ മേമ്പൊടിയോടെ ആണ് അവതരിപ്പിക്കുന്നതെന്നും ഷാരൂഖ് മുൻപ് പറഞിരുന്നു . ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി താപ്സി പന്നുവും അഭിനയിക്കുന്നുണ്ട്. കുടിയേറ്റമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചത്തലമാണെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.

റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഷാരൂഖ് ഡങ്കിയെ കുറിച്ച് സംസാരിച്ച കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ഇംഗ്ലീഷിൽ ‘ഡോങ്കി’ എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ, ചിലർ കഴുതയെ ഡങ്കി എന്ന് ഉച്ചരിക്കുന്നതിനാൽ ഡങ്കി എന്ന പേരു തീരുമാനിക്കുകയായിരുന്നു എന്നാണ് ഷാരൂഖ് പറഞ്ഞത്. “ഇംഗ്ലീഷിൽ, എന്റെ സിനിമയെ ഡോങ്കി എന്ന് വിളിക്കും, അത് കഴുതയാണ്. എന്നാൽ ഇന്ത്യയിൽ പലയിടത്തും കഴുതയെ ‘ഡങ്കി’ എന്നാണ് ഉച്ചരിക്കുന്നത്. കഥയെക്കുറിച്ച് നിങ്ങളോട് എന്തു പറയാൻ? നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായ രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രമാണിത്. മികച്ച എഴുത്തുകാരനായ അഭിജാത് ജോഷിയാണ് ഇത് എഴുതിയിരിക്കുന്നത്.”