“ലാലേട്ടൻ്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു ” ; കുറിപ്പ് വൈറൽ
1 min read

“ലാലേട്ടൻ്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു ” ; കുറിപ്പ് വൈറൽ

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും പ്രണയിനികളുടെ കാമുകനായും മോഹൻലാല്‍ കഥാപാത്രങ്ങള്‍ കൂട്ടിനെത്തി. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ലാലേട്ടൻ എന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിളിച്ചു. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

” ഇരുട്ടത്താള് മാറിപ്പോകണ്ട.. ശരിക്കും നോക്കി വെച്ചോ.. ഞാനാ വേലായുധൻ. ഞാനാ കതിനക്കാരന്റെ അടുത്തുകാണും. സമയമാകുമ്പോ എല്ലാവരും അങ്ങോട്ട് വന്നാൽ മതി”

” കിട്ടിയാൽ നീയെന്നെ ഒലത്തുമോടാ ചെങ്കളം മാധവാ.. പോ പോയി കാഴ്ചക്കാരെ കൂട്ട്.. ഞാൻ എത്താം. എന്റെ പേര് ജഗന്നാഥൻ എന്നാണ് “

“കൊന്നുകളയാൻ പറഞ്ഞാൽ കൊന്നുകളയണം”!!

” വേലായുധനെ നേരെ നിന്നടിക്കാനുള്ള ചങ്കുറപ്പായിട്ടുണ്ടെങ്കിൽ ഇപ്പൊ അടിക്കെടാ… ഒറ്റ തന്തക്കുണ്ടായതാണേൽ വാടാ!!”

ലാലേട്ടന്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു. ഇതുപോലുള്ള sequences ഇൽ അദ്ദേഹത്തിന്റെ intensity യും ഡയലോഗ് ഡെലിവറിയുമൊക്കെ അപാരമാണ്. കാണുന്ന പ്രേക്ഷകന് ഒരു തരിപ്പ്, adrenaline റഷ് തരാൻ ഇതുപോലുള്ള സീനുകളിൽ അദ്ദേഹത്തിനുള്ള കഴിവ് വേറെ ആർക്കുമില്ല.

Career ഇൽ ഉടനീളം മൊത്തം സിനിമയെ തന്നെ ലിഫ്റ്റ് ചെയ്യുന്ന തരത്തിൽ ഇതുപോലുള്ള ഒരുപാടു രംഗങ്ങൾ ചെയ്തിട്ടുണ്ട് ലാലേട്ടൻ. ഇതുപോലുള്ള scenes കമന്റിൽ പറയാം ♥️.