‘ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഗ്ലാമര്‍ എനിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’; ദുല്‍ഖര്‍ സല്‍മാന്‍
1 min read

‘ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഗ്ലാമര്‍ എനിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’; ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈല്‍ ഉള്ള നടന്മാരില്‍ ഒരാളാണ് മെഗാസ്റ്റാറിന്റെ മകന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ മറ്റ്ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഛുപ്പ് ആണ് ദുല്‍ഖറിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം.

ഇപ്പോഴിതാ, ദുല്‍ഖര്‍ തന്റെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്ന കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം സൗന്ദര്യത്തെ കുറിച്ച് സംസാരിച്ചത്. ഒരുപാട് ഗ്ലാമറുള്ള താരങ്ങളെ കുറിച്ച് മുന്‍ധാരണകളുള്ളതായും ഹോളിവുഡ് താരങ്ങള്‍ ഓസ്‌കാര്‍ നേടാനും സീരിയസ് റോളുകള്‍ ലഭിക്കാനും വേണ്ടി ഗ്ലാമര്‍ കുറക്കാന്‍ ശ്രമിക്കാറുണ്ടല്ലോയെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍.

തന്റെ വാപ്പച്ചി മമ്മൂട്ടിയും, മുത്തശ്ശനും വളരെ ഗ്ലാമര്‍ ഉള്ള ആളുകള്‍ ആയത് കാരണം തനിക്ക് ഇത് വരെ അത്ര വലിയ ഗ്ലാമറുള്ള ആളായി തോന്നിയില്ലെന്നാണഅ ദുല്‍ഖര്‍ പറയുന്നത്. താന്‍ കാണാന്‍ അത്ര മോശമല്ലെന്ന് അറിയാമെന്നും എന്നാല്‍ ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ നോക്കിപോകുന്ന ഭംഗി തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

തന്റെ വാപ്പച്ചിയും വാപ്പയുടെ വാപ്പയും കാണാന്‍ നല്ല ഭംഗി ആയതുകൊണ്ട് ഞാന്‍ വലിയ ഗ്ലാമറുള്ള ആളായി തോന്നിയിട്ടില്ല. ഞാന്‍ ബാഡ് ലുക്കിങ് ആണെന്നല്ല പറഞ്ഞുവരുന്നത്, എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ലുക്ക് എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എപ്പോഴും നല്ല ഗ്ലാമറുള്ള സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അപ്പോഴൊക്കെ എനിക്ക് വാപ്പയുടെ അത്രയും സൗന്ദര്യം കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു, ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, തനിക്ക് എപ്പോഴും ചാമിങ്, ചോക്ലേറ്റ് ബോയ്, റൊമാന്റിക് ഹീറോയായി അറിയപ്പെടാന്‍ താല്പര്യമില്ലെന്നും ഈ ടാഗില്‍ നിന്നും ഉടന്‍ തന്നെ ബ്രേക്ക് ചെയ്യണമെന്നും താരം വ്യക്തമാക്കി.