25 വർഷത്തെ പ്രണയമാഘോഷിക്കാൻ താജ്മഹലിനു മുന്നില്‍ എത്തി ചാക്കോച്ചനും പ്രിയയും
1 min read

25 വർഷത്തെ പ്രണയമാഘോഷിക്കാൻ താജ്മഹലിനു മുന്നില്‍ എത്തി ചാക്കോച്ചനും പ്രിയയും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബ നായകനാണ് കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍.  ‘അനിയത്തി പ്രാവി’ലൂടെ വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം , ഏറെ നാള്‍ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായി തിളങ്ങി . ഒരിടവേളയ്ക്ക് ശേഷം സിനിമ മേഖലയിലേക്ക് വീണ്ടും തിരിച്ചെത്തി ആരാധകർക്ക് മുന്നിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കയ്യടി നേടുകയാണ് ചാക്കോച്ചൻ. സിനിമയിലെത്തിയ നാൾ  ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവര്‍ന്ന  ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ തിളങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം കവര്‍ന്നത് പ്രിയ സാമുവല്‍ ആന്‍ എന്ന പെണ്‍കുട്ടിയാണ്. എന്നാൽ അന്നും ഇന്നും മലയാളത്തിന്റെ ചോക്ലേറ്റ് നടൻ എന്ന് പറഞ്ഞാൽ അത് കുഞ്ചാക്കോ ബോബൻ തന്നെയാണ്.

2005 ലാണ് തന്റെ പ്രണയിനിയായ പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിക്കുന്നത് .ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ചാക്കോച്ചനും പ്രിയയും. താജ്മഹലിനു മുന്നില്‍ നിന്നുള്ള ഇരുവരുടെയും മനോഹരമായ ചിത്രങ്ങള്‍ ചാക്കോച്ചന്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് . “25 വര്‍ഷത്തെ  തങ്ങളുടെ പ്രണയം . സ്നേഹത്തിന്റെ പ്രതീകമായി ഈ സ്മാരകത്തിന്റെ പശ്ചാത്തലത്തില്‍  ആഘോഷിക്കുന്നു,” എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്. തന്റെ വിജയത്തിന് പിന്നിൽ പ്രിയയാണ് എന്നാണ് കഴിഞ്ഞ വിവാഹ വാർഷികത്തിൽ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം അത്രയേറെ വലുതാണ് എന്ന് കുഞ്ചാക്കോ ബോബൻ തന്നെ പല ഇന്റർവ്യൂ കളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

തന്റെ ഏറ്റവും വലിയ ആരാധകന്മാരിൽ ഒരാളെ തന്നെയാണ് ഞാൻ ജീവിത പങ്കാളിയാക്കിയത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം  ചാക്കോച്ചനും രമേഷ് പിഷാരടിയ്ക്കുമൊപ്പം ആഗ്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ മഞ്ജു വാര്യരും പങ്കുവെച്ചിരുന്നു. ഇന്നലെ കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു വാര്യരും രമേശ് പിഷാരടിയും കുടുംബവും കുഞ്ചാക്കോ ബോബന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. കുടുംബ സമേതം എല്ലാവരും കൂടെയാണ് ആഗ്ര സന്ദർശിക്കാൻ പോയത് എന്നാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്. കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ എന്ന് സിനിമ രംഗത്തെ താരങ്ങളും അണിയറ പ്രവർത്തകരും തുറന്നു പറയാറുണ്ട്.