ദിലീപുള്ളത്‌കൊണ്ട് സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ വിസമ്മതിച്ചു ; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് തുളസി ദാസ്
1 min read

ദിലീപുള്ളത്‌കൊണ്ട് സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ വിസമ്മതിച്ചു ; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് തുളസി ദാസ്

ലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ പട്ടികയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സംവിധായകനാണ് തുളസിദാസ്. 90കളില്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തിയ സംവിധായകരില്‍ ഒരാളാണ് തുളസിദാസ്. പികെ ജോസഫ് എന്ന സംവിധായകന്റെ കീഴില്‍ ആണ് സിനിമാ സംവിധാനത്തെക്കുറിച്ച് പഠിച്ചത്. 1989ലാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 33 മലയാള സിനിമകളും ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു.

മിമിക്സ് പരേഡ്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കൗതുക വാര്‍ത്തകള്‍, കാസര്‍കോട് ഖാദര്‍ ഭായ്, കുങ്കുമച്ചെപ്പ്, ഏഴരപ്പൊന്നാന, ചാഞ്ചാട്ടം, സൂര്യപുത്രന്‍, മലപ്പുറം ഹാജി മഹാനായ ജോജി, കിലുകില്‍ പമ്പരം, അവന്‍ ചാണ്ടിയുടെ മകന്‍, ദോസ്ത് എന്നിങ്ങനെ നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2003ല്‍ മോഹന്‍ലാലിനെ നായകനാക്കി മിസ്റ്റര്‍ ബ്രന്മചാരി 2008ല്‍ കോളേജ് കുമാരന്‍ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി. 2016ലാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അവസാന ചിത്രം പുറത്തുവന്നത്.

ഇപ്പോഴിതാ ദിലീപിനേയും കുഞ്ചാക്കോ ബോബനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ദേസ്ത് ചിത്രവുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. കൈമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് തുളസി ദാസ്. ജനപ്രിയ നായകന്‍ ദിലീപ് ഉള്ളതിനാല്‍ ദോസ്ത് എന്ന ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ കുഞ്ചാക്കോ വിസമ്മതിച്ചുവെന്നാണ് തുളസി ദാസ് പറയുന്നത്. പിന്നീട് താന്‍ കുഞ്ചാക്കോയുടെ വീട്ടില്‍ പോയി സംസാരിച്ചാണ് ചിത്രത്തിലേക്ക് അഭിനയിക്കാന്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു.

‘മായപ്പൊന്‍മാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ദിലീപ് ഹീറോ ഇമേജിലേക്ക് വന്നിട്ടില്ലായിരുന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ദോസ്ത് എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം ഞാന്‍ ചെയ്യുമെന്ന് വാശി പിടിക്കുകയായിരുന്നു. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കാണുന്നത്. കുഞ്ചാക്കോ ബോബനും ദിലീപും ഒന്നിച്ച് സിനിമ ചെയ്യാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. അതിന് മുമ്പ് അതിന് മുമ്പ് ലോഹിതദാസ്, രാജസേനന്‍ എന്നിവരുടെ ചിത്രങ്ങളില്‍ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വച്ചിരുന്നു.” തുളസി ദാസ് പറയുന്നു.

ഞാന്‍ അന്ന് അവരുടെ വീട്ടില്‍ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിക്കുകയായിരുന്നു. അന്ന് അവര്‍ എന്നോട് പറഞ്ഞത് കുഞ്ചാക്കോ ബോബന്റെ റോള്‍ മുന്നില്‍ തന്നെ നില്‍ക്കണമെന്ന് ഉറപ്പ് തരണമെന്നായിരുന്നു. തുല്യപ്രാധാന്യമുള്ള നായകന്മാരാണ് ചിത്രത്തിലുള്ളത് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കുഞ്ചാക്കോയെ ചിത്രത്തിലേക്ക് കൊണ്ട് വന്നത്. ദോസ്ത് എന്ന ചിത്രം വളരെ മികച്ച അഭിപ്രായമായിരുന്നുവെന്നും തുളസി ദാസ് വ്യക്തമാക്കുന്നു.