ഇന്ത്യൻ മണി ഹീസ്റ്റിൽ ഐ.ജി വിജയനായി മോഹൻലാൽ. കവർച്ച തലവനായി ഫഹദ് ഫാസിൽ
1 min read

ഇന്ത്യൻ മണി ഹീസ്റ്റിൽ ഐ.ജി വിജയനായി മോഹൻലാൽ. കവർച്ച തലവനായി ഫഹദ് ഫാസിൽ


15വർഷങ്ങൾക്ക് മുൻപ് കേരള പോലീസിനെ വട്ടം കറക്കിയ ഇന്ത്യൻ മണി ഹീസ്റ്റ് സിനിമയാകുന്നു. ചേലേമ്പ്ര ബാങ്കിൽ നിന്നും പുതുവത്സരത്തലേന്ന് 80 സ്വർണവും 25ലക്ഷം രൂപയുമായി കടന്നു കളഞ്ഞ കുറ്റവാളികളെ അതിസാഹസികമായി കേരള പോലിസ് പിടിച്ച കഥയാണ് ഇന്ത്യൻ മണി ഹീസ്റ്റ്. ഈ കഥയാണ് ഇപ്പോൾ സിനിമയായി മാറുന്നത്. യഥാർത്ഥ കഥയിലെ ഐ ജി വിജയനായി സിനിമയിലെത്താൻ പോകുന്നത് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ  മോഹൻലാൽ ആണ്.  കൂടാതെ കവർച്ചാ തലവനായി ഫഹദ് ഫാസിൽ വേഷമിടുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നില്ല . എല്ലാ ഭാഷകളിലും നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുകയാണ് . ഫഹദ് ഫാസിലിൻ്റെ നേതൃത്വത്തിലാണ് സിനിമയുടെ ചർച്ച നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും.

അനിർബൻ ഭട്ടാചര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് ദി ചെലബ്ര ബാങ്ക് എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ മോഹൻലാലും, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പി.വിജയനും പങ്കെടുത്തിരുന്നു. അന്നേ മോഹൻലാലിൻ്റെ മനസിൽ ഈ കഥ സിനിമയാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

പതിനഞ്ചു വർഷം മുമ്പ് കേരളത്തെ നടുക്കിയ ബാങ്ക് കവർച്ച കേസിൽ പ്രതികളെ കേരള പോലീസ് 56 ദിവസം ആണ് കേരളത്തിനകത്തും പുറത്തുമായി അന്വേഷിച്ചത് . പതിനാറ് പോലീസ് സംഘത്തിൻ്റെ ഉറക്കമില്ലാ രാത്രികൾ. രാജ്യത്തെ അഞ്ചു് നഗരങ്ങളിലാണിവർ അന്വേഷണം നടത്തിയത് . ഇടയ്ക്ക് അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ മാറ്റങ്ങൾ കെ സിംഗ് സാരമായി ബാധിച്ചു എങ്കിലും അന്വേഷണ സംഘത്തലവൻ്റെ നിശ്ചയദാർഡ്യവും, സഹപ്രവർത്തകരുടെ സാഹസികതയും ഒടുവിൽ വിജയം കണ്ടു. സിനിമകഥയെ വെല്ലുന്ന കഥയാണ് അന്ന് കേരളത്തില് ഒന്നടങ്കം കേട്ടത്. ആ സംഭവങ്ങൾ സിനിമയാകുമ്പോൾ അതിനായുള്ള കാത്തിരിപ്പിലാണ് ഏവരും.

അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഐ.ജി വിജയനായി ആണ് മോഹൻലാൽ എത്തുന്നത് , കവർച്ചാത്തലവൻ ബാബുവായി ഫഹദു ഫാസിലും എത്തുമ്പോൾ സിനിമ ഒരു മികച്ച ദൃശ്യവിസ്മയം ആകാനാണ് സാധ്യത. സൈബർ അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിൽ   20 ലക്ഷത്തോളം ഫോൺ കോളുകൾ കേന്ദ്രികരിച്ചായിരുന്നു അന്വേഷണസംഘം ആദ്യഘട്ടത്തിൽ കേസുമായി മുന്നോട്ടു പോയത് പിന്നീട് ഈ ഫോൺ കോളുകൾ പരിശോധിക്കാൻ മാത്രമായി സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ പോലും വികസിപ്പിച്ചെടുത്തു.  കേരള പോലീസിന്റെ അതിസാഹസികമായ ഒരു കഥയായിരിക്കും ഇതിലൂടെ സിനിമ സ്നേഹികൾ  ഇനി കാണാൻ പോകുന്നത്.