ന്യൂഡല്‍ഹിയില്‍ അഭിനയിക്കുമ്പോഴൊക്കെ വളരെ ഫ്‌ളൂവന്റായി ഹിന്ദി സംസാരിക്കുമായിരുന്നു; എംപി ആയിരിക്കുന്ന സമയത്ത് വളരെ ബുദ്ധിമുട്ടി; സുരേഷ് ഗോപി
1 min read

ന്യൂഡല്‍ഹിയില്‍ അഭിനയിക്കുമ്പോഴൊക്കെ വളരെ ഫ്‌ളൂവന്റായി ഹിന്ദി സംസാരിക്കുമായിരുന്നു; എംപി ആയിരിക്കുന്ന സമയത്ത് വളരെ ബുദ്ധിമുട്ടി; സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ അദ്ദേഹത്തിന്റെ ‘മൂസ’ എന്ന കഥാപാത്രം. രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. മൂസയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

പുനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരിഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, മിഥുന്‍ രമേശ്, ശരണ്‍, സ്രിന്ദാ, ശശാങ്കന്‍ മയ്യനാട്, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.

അതേസമയം, ചിത്രത്തെ കുറിച്ച് സംസാരിക്കുച്ച സുരേഷ് ഗോപിയുടെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്ന മുസല്‍മാനായ മൂസയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മേ ഹൂം മൂസ ഭീഷണിപ്പെടുത്തിയാണ് പെട്ടെന്ന്് ഓര്‍ഗനൈസ് ചെയ്ത് മാര്‍ച്ചില്‍ ഡല്‍ഹിയിലെ പോഷന്‍സ് തീര്‍ത്തത്. ഏപ്രില്‍ സെഷല്‍സ് കഴിഞ്ഞ് വന്നപ്പോള്‍ ഇവിടുത്തെ സെറ്റുകളും റെഡിയായെന്ന് അദ്ദേഹം പറയുന്നു. ശരിക്കും ഒരു പ്രഷറില്‍ ചെയ്തതാണ് ഈ സിനിമ. ഭീഷണിപ്പെടുത്തി ചെയ്യിച്ചതതാണ്, ഇല്ലെങ്കില്‍ ഒരു രണ്ട് വര്‍ഷം കഴിഞ്ഞേ നടക്കുവെന്ന് ഞാന്‍ പറഞ്ഞു, സുരേഷ് ഗോപി വെളിപ്പെടുത്തി.

‘ ന്യൂഡല്‍ഹിയില്‍ അഭിനയിക്കുമ്പോള്‍ താന്‍ വളരെ ഫ്‌ളുവന്റായി ഹിന്ദി സംസാരിക്കുമായിരുന്നെന്നും എന്നാല്‍ താന്‍ എംപി ആയ സമയത്ത് ഹിന്ദി സംസാരിക്കാന്‍ വളരെ ബുദ്ധിനുട്ടിയെന്നും താരം പറയുന്നു. അതിന് കാരണം പഞ്ചാബികളുടെ അടുത്ത് ഹിന്ദി സംസാരിക്കുമ്പോള്‍ അത്ര ഈസിയായി സംസാരിക്കാന്‍ പറ്റില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.