“ഉണ്ണി മുകുന്ദനെന്ന നടനെ ദൈവമായി ആരാധിക്കുന്ന ഒരു കൂട്ടം മണ്ടന്മാർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്” : ഉണ്ണി മുകുന്ദനെതിരെ വീണ്ടും വിമർശനം
1 min read

“ഉണ്ണി മുകുന്ദനെന്ന നടനെ ദൈവമായി ആരാധിക്കുന്ന ഒരു കൂട്ടം മണ്ടന്മാർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്” : ഉണ്ണി മുകുന്ദനെതിരെ വീണ്ടും വിമർശനം

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ  പുതുവർഷത്തിലെ ആദ്യത്തെ വമ്പൻ ഹിറ്റാണ്  മാളികപ്പുറം എന്ന ചിത്രം . നവാഗതനായ വിഷ്ണു ശശി ശങ്കർ  സംവിധാനം ചെയ്ത ചിത്രം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറത്തിലൂടെ സംഭവിച്ചിരിക്കുകയാണ് എന്ന്  ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു. നിരവധി സിനിമകളിലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കിയ  സന്തോഷ് കീഴാറ്റൂർ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനെന്ന നടനെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് വധ ഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് സന്തോഷ് പറഞ്ഞത്.

ഇതിനു തൊട്ട് പിന്നാലെ ഉണ്ണിമുകുന്ദന്റെ ആരാധകരെ പരിഹസിച്ചു കൊണ്ട്   സീക്രട്ട് ഏജന്റ് എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ഒരുപാട് രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നാൽ  ഇതുവരെ വധഭീഷണി വന്നിട്ടില്ല എന്നും സീക്രട്ട് ഏജന്റ് പറയുന്നു. കേൾക്കുന്നവർ വിചാരിക്കും ഇങ്ങനെയൊന്നും  സംഭവിക്കില്ല എന്നും,  ഉണ്ണി മുകുന്ദൻ എന്താ റോക്കി ഭായി ആണോ എന്നൊക്കെ . ഉണ്ണി മുകുന്ദനെ ദൈവമായി ആരാധിക്കുന്ന ഒരു കൂട്ടം മണ്ടന്മാർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്.   അപ്പോൾ പിന്നെ എന്തു ചെയ്യാനാണ് എന്നും ഈ കാര്യത്തിൽ ഉണ്ണിമുകുന്ദനെ കുറ്റം പറയാൻ കഴിയില്ല എന്നും, ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട പലർക്കും ഈ കാര്യം തന്നെയായിരിക്കും പറയാനുള്ളത്.

ഉണ്ണി മുകുന്ദനെന്ന നടനെ വിമർശിച്ചതിന്റെ പേരിൽ ഒരാളെ നിങ്ങൾ കൊന്നു കഴിഞ്ഞാൽ അയാൾക്ക് ജാമ്യം എടുത്തു കൊടുക്കാൻ ഉണ്ണിമുകുന്ദൻ വരുമോ എന്നും ഇയാൾ ചോദിക്കുകയാണ് . ഉണ്ണിമുകുന്ദൻ എന്ന വ്യക്തിയുടെ രാഷ്ട്രീയം എന്താണെന്ന് ആർക്കും ഇതുവരെ വ്യക്തമല്ല,  എന്നാൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ രാഷ്ട്രീയവൽക്കരിക്കുന്ന ചില ആളുകൾ ഉണ്ട്, ഉണ്ണി തങ്ങളുടെ ആളാണ് എന്നൊക്കെ പറഞ്ഞിട്ടാണ് അവർ കാര്യങ്ങൾ തുടങ്ങുന്നത് എന്നും ഇതു തന്നെയാണ് തന്റെ വിഷയത്തിലും സംഭവിച്ചിരിക്കുന്നത് എന്നും യഥാർത്ഥത്തിൽ ഇതൊന്നും പൂർണമായും ചെയ്യുന്നത് ഉണ്ണിമുകുന്ദൻ അല്ല എന്നും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില ആളുകളാണ് ഇതൊക്കെ ചെയ്യുന്നത് എന്നും സീക്രട്ട് ഏജന്റ് വ്യക്തമാക്കി.