‘പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഞാനാണ്’ ; സിബി മലയില്‍
1 min read

‘പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഞാനാണ്’ ; സിബി മലയില്‍

ലയാളികളുടെ ഹൃദയം കവര്‍ന്ന ഒരു പിടി സിനിമകളിലൂടെ സിനിമ മേഖലയിലെ പ്രഗല്‍ഭ സംവിധായകനായി മാറിയ വ്യക്തിയാണ് സിബി മലയില്‍. വൈകാരികമായി പ്രേക്ഷകരെ സ്പര്‍ശിച്ച സിനിമകളെടുത്താല്‍ അതില്‍ സിബി മലയില്‍ ചിത്രങ്ങളുടെ വലിയൊരു നിര തന്നെ ഉണ്ടാവും. ആകാശദൂത്, സമ്മര്‍ ഇന്‍ ബത്ലഹേം. കിരീടം, കമലദളം, ദശരഥം, സദയം, ദേവദൂതന്‍ തുടങ്ങി അനേകം ചിത്രങ്ങളാണ് ഉള്ളത്. ഒരിടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സിബി മലയിലിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. സൂപ്പര്‍ താരം പൃഥ്വിരാജുമായുള്ള പിണക്കത്തിന്റെ കഥയാണ് അഭിമുഖത്തില്‍ സിബി മലയില്‍ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം ഒരിക്കലും മാറില്ലെന്നും അത് എന്റെ കുറ്റമല്ലെന്നും എന്നാല്‍ ഞാനാണ് കുറ്റക്കാരനെന്നാണ് അദ്ദേഹം ധരിച്ചു വച്ചിരിക്കുന്നതെന്നും പൃഥ്വിരാജിനെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചുമെല്ലാമാണ് സിബി മലയില്‍ മനസ് തുറക്കുന്നത്. ”അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനിയനായി കാസ്റ്റ് ചെയ്തിരുന്നു. അവര്‍ പോയി കണ്ട് സംസാരിക്കുകയും കാര്യങ്ങളൊക്കെ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടില്ലായിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെയാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു.

പിന്നീട് അദ്ദേഹം ചോദിക്കുന്ന എമൗണ്ട് ഇച്ചിരി കൂടുതലാണെന്ന് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു. അത് നിങ്ങള്‍ തീരുമാനിക്ക് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ആ കഥാപാത്രത്തിന് നിങ്ങള്‍ക്ക് എത്ര ബജറ്റാണുള്ളതെന്ന് പറയുക, അല്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പൃഥ്വിരാജിനോട് പിന്നീട് സംസാരിച്ചിട്ട് അത് ഒരു തീരുമാനത്തിലെത്തിയില്ല. ഇതോടെ പൃഥ്വിയ്ക്ക് പകരം വേറെ ഒരാളെ കണ്ടെത്താമെന്ന് ഞാന്‍ പറയുകയും അങ്ങനെയാണ് ജയറാമിന്റെ അനുജനായി അരുണ്‍ എന്ന ആക്ടര്‍ ആ സിനിമയില്‍ എത്തുന്നത്. പൃഥ്വിരാജുമായി അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷെ ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാനാണെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നതെന്നും എന്നാല്‍ താനിത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസിലാക്കിയതെന്നും ഇപ്പോഴും ഒരു അകല്‍ച്ചയുണ്ടെന്നും അത് മാറുമോയെന്ന് അറിയില്ല. മാറേണ്ട ഘട്ടങ്ങള്‍ കഴിഞ്ഞുവെന്നുമാണ് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് താനാണെന്നും ശശിയേട്ടനായിരുന്നു അതിന്റെ ജൂറി ചെയര്‍മാനെന്നും പറയുന്നു. അദ്ദേഹത്തിന് ഇതൊന്നും തീരെ പരിചയമില്ലായിരുന്നു. ഞാന്‍ മുമ്പ് ജൂറി ചെയര്‍മാനായി ഇരുന്നിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ഇത് ചെയ്ത് പരിചയമില്ലാത്തത്‌കൊണ്ട് ഞാന്‍ പറയുന്നതാണ് പുള്ളി ഗൗരവത്തില്‍ എടുക്കുക. അങ്ങനെയാണ് രാജുവിലേക്ക് എത്തുന്നതും സെല്ലുലോയിഡിലെ പെര്‍ഫോമന്‍സിന് അവാര്‍ഡ് ലഭിക്കുന്നതുമെന്നാണ് സിബി മലയില്‍ വ്യക്തമാക്കുന്നു.