‘അമ്മപ്പുഴയുടെ കൈകളിൽ’.. എന്ന പാട്ടിനൊപ്പം ലാലേട്ടന്റെ ദൃശ്യങ്ങളിലൂടെ തൊമ്മൻകുഞ്ഞ് എന്ന സ്ഥലവും ലോകമാകെ വൈറൽ
1 min read

‘അമ്മപ്പുഴയുടെ കൈകളിൽ’.. എന്ന പാട്ടിനൊപ്പം ലാലേട്ടന്റെ ദൃശ്യങ്ങളിലൂടെ തൊമ്മൻകുഞ്ഞ് എന്ന സ്ഥലവും ലോകമാകെ വൈറൽ

കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ നിഷ്പ്രയാസം ചങ്ങാടം തുഴഞ്ഞു പോകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുട്ടികൾ വലിയ ചർച്ചയായിരുന്നു. തൊമ്മൻകുത്തിലെ കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ നിഷ്പ്രയാസം ചങ്ങാടം വലിക്കുന്നത് ലോകമെമ്പാടും വൈറലാണ്. ഇപ്പോഴിതാ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത് ആഹ്ലാദത്തിലാണ് തൊമ്മൻകുത്ത് നിവാസികൾ. 

പ്രിയദർശന്റെ ഏറ്റവും പുതിയ സിനിമയായ ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആവശ്യത്തിനായി ആണ് മോഹൻലാലും സംഘവും  തൊമ്മൻകുത്ത് ചപ്പാത്തിനു സമീപം എത്തിയിട്ട് ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിൽ ലാലേട്ടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിനെ ആഹ്ലാദത്തിലാണ് നാട്ടിലെ ചെറുപ്പക്കാരായ സംഘം. ചങ്ങാടത്തിൽ പുഴയിലൂടെ എത്തുന്ന ലാലേട്ടനൊപ്പം ആണ് ഇവർ മുഖം കാണിച്ചത്. സിനിമയിലെ ചില സീനുകളിൽ ആഴമേറിയ പുഴയിലേക്ക് ചാടാൻ ആണ് ഇവരെ ക്ഷണിച്ചത്. തങ്ങളുടെ സ്വന്തം പുഴയുടെ ആഴവും ഒഴുക്കും അറിയാവുന്ന നാട്ടുകാർ വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തു കാണിച്ചു കൊടുത്തു.

പ്രദേശവാസികളായ അജേഷ് അഗസ്റ്റിൻ, അമൽ കൃഷ്ണ, എം.കെ.രാജീവ്, സഹദേവൻ, ജോജി റോയി, അനീഷ് മോൻ ആന്റണി, നന്ദു രാമകൃഷ്ണൻ, പി.എം.ഷൈബു, ജോമോൻ ജോസഫ്, പി.എസ്.വിഷ്ണു എന്നി ചെറുപ്പക്കാരാണ് സിനിമ സംഘത്തോടൊപ്പം കൂടിയത്. വനം വകുപ്പിനെ പഞ്ചായത്തിനെയും അനുമതിയോടെയാണ് ഷൂട്ടിംഗ് നടത്തിയത്. അധികൃതരോട് തന്നെ പുഴയിൽ ചാടാൻ കഴിയുന്ന ആളുകളെ സിനിമയുടെ ആവശ്യത്തിനായി വേണമെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഇതറിഞ്ഞ നാട്ടുകാരാണ് സിനിമയുടെ ഭാഗമാകാൻ രംഗത്തെത്തിയത്. തൊമ്മൻകുത്ത് പ്രദേശത്തും സമീപപ്രദേശങ്ങളിലും ആണ് ഷൂട്ടിംഗ് നടന്നത് കൈലി മുണ്ടും ഷർട്ടും ധരിച്ച് പുഴയിലൂടെ ലാലേട്ടൻ ചങ്ങാടത്തിൽ പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ എത്തിയത് ദിവസങ്ങൾ പിന്നിട്ടെങ്കിലും ലാലേട്ടൻ എത്തിയത് ശനിയാഴ്ചയായിരുന്നു.