‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായിട്ടുള്ള തരത്തിലുള്ള വാര്‍ ഒന്നും ഇവര്‍ തമ്മില്‍ ഉണ്ടായിട്ടില്ല’ ; മമ്മൂട്ടി – തിലകന്‍ പിണക്കത്തെ കുറിച്ച് ഷമ്മിതിലകന്‍
1 min read

‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായിട്ടുള്ള തരത്തിലുള്ള വാര്‍ ഒന്നും ഇവര്‍ തമ്മില്‍ ഉണ്ടായിട്ടില്ല’ ; മമ്മൂട്ടി – തിലകന്‍ പിണക്കത്തെ കുറിച്ച് ഷമ്മിതിലകന്‍

ലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍പെടുന്ന രണ്ട് പേരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും തിലകനും. ഇരുവരും ഒന്നിച്ച് ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ മുന്‍പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഷമ്മിതിലകന്‍ ഇരുവരും തമ്മിലുള്ള വഴക്കിനെപറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിലൂടെ. അങ്ങനെയൊരു വഴക്കായിട്ടല്ലെന്നും ആശയപരമായ ഒരു സംഘട്ടനം മമ്മൂക്കയും അച്ഛനും തമ്മില്‍ ഉണ്ടായിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു.

ഒരു കാര്യം പറയുമ്പോള്‍ അവരവര്‍ക്കുള്ള വിശ്വാസമാണ് നമ്മളെ വഴക്കാളികളാക്കുന്നത്. ഒരാളുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന രീതിയില്‍ മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ നമുക്ക് അതിനൊട് പൊരുത്തപ്പെടാന്‍ പറ്റാതെ വരും. അങ്ങനെയുള്ള വഴക്കായിരുന്നു മമ്മൂട്ടിയും അച്ഛനും തമ്മില്‍ ഉണ്ടായിരുന്നത്. എന്റെ അച്ഛന്‍ ചില സമയത്ത് ലൊക്കേഷനിലിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. അതൊന്നും മമ്മൂട്ടിയ്ക്ക് ഇഷ്ടല്ല. അങ്ങനെയുണ്ടാകുന്ന ക്ലാഷാണ്. കൂടുതലും ചെറിയ ചെറിയ വിഷയങ്ങളിലാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിട്ടുള്ളത്. അല്ലാതെ വലിയ കാതലായ വിഷയങ്ങളില്‍, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായിട്ടുള്ള തരത്തിലുള്ള വാര്‍ ഒന്നും ഇവര്‍ തമ്മില് ഉണ്ടായിട്ടില്ല.

രണ്ട്‌പേരും കുട്ടിത്തം മാറാത്തവരായത്‌കൊണ്ടാകാം ചിലപ്പോള്‍ വഴക്കുണ്ടാകുന്നത്. ഇരുവരുടേയും വഴക്ക് കേട്ട് പല ചാനലുകളും എന്നോട് വന്ന് ചോദിക്കാറുണ്ട്. ഞാന്‍ അവരോട് പറയാറുള്ളത്, എന്റെ അച്ഛനെ ഞാന്‍ അച്ഛാ എന്ന് വിളിച്ചതിലും കൂടുതല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും, ജയറാമും, ദിലീപുമെല്ലാമാണ് അച്ഛാ എന്ന് വിളിച്ചിട്ടുള്ളത്. ഞാന്‍ സിനിമയിലെല്ലാം വളരെ കുറച്ച് മാത്രമാണ് അച്ഛാ എന്ന് വിളിച്ചിട്ടുള്ളൂ. അപ്പോള്‍ എനിക്ക് അവരെല്ലാം സഹോദരങ്ങളാണ്. ചിലരെല്ലാം അച്ഛനെ കാണുമ്പോള്‍ ഇക്കിളി വരെ ഇടാറുണ്ട്. ഇതെല്ലാം കാണുമ്പോള്‍ അയ്യോ എനിക്ക് ഇതൊന്നും പറ്റുന്നില്ലല്ലോ എന്ന തോന്നാറുണ്ട്. അത്രയും ഇന്റമസി എല്ലാവരും കാണിക്കാറുണ്ട്. അങ്ങനെ ഒരു അവസ്ഥയില്‍ ഞാന്‍ ആരെ തള്ളി പറയും. അച്ഛനെ തള്ളി പറയാന്‍ പറ്റുമോ, എന്നാണ് ഷമ്മി തിലകന്‍ വ്യക്തമാക്കുന്നത്.

ഒരിക്കല്‍ ഷോബി തിലകനും മമ്മൂട്ടിയും തിലകനും തമ്മിലുള്ള വഴക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവര്‍ തമ്മില്‍ വഴക്കായിരുന്നുവെന്നും സെറ്റില്‍ വഴക്ക് കൂടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷോബി പറഞ്ഞിരുന്നു. രണ്ടാളും ഒരോ സ്വഭാവക്കാരാണ്. എന്തോ ഒറു ആത്മസംതൃപ്തിക്കുവേണ്ടിയാണ് രണ്ട് പേരും വഴക്കു കൂടുന്നതെന്നും സൗന്ദര്യ പിണക്കമാണെന്നും ഷോബി വ്യക്തമാക്കിയിരുന്നു.