‘മകന്‍ ഒരു ആഗ്രഹം പറഞ്ഞു, എന്നാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും താന്‍ അതിന് വഴങ്ങിയില്ല’; സലീം കുമാര്‍ പറയുന്നു
1 min read

‘മകന്‍ ഒരു ആഗ്രഹം പറഞ്ഞു, എന്നാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും താന്‍ അതിന് വഴങ്ങിയില്ല’; സലീം കുമാര്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്ത് ചിരിക്കാന്‍ പാകത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. നടന്‍ എന്നതിലുപരി അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്. മലയാളത്തില്‍ മൂന്ന് ചിത്രങ്ങളാണ് സലീംകുമാറിന്റെ സംവിധാനത്തില്‍ ഉണ്ടായത്.
‘കംപാര്‍ട്‌മെന്റ്’, ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്നിവയാണത്. അതില്‍ കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച കഥക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.

ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ചില കുടുംബ വിഷേശങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും പുറത്തു വരുന്നത്. തന്റെ വീടിന്റെ തുടിപ്പും, താളവും എല്ലാം തന്റെ ഭാര്യ സുനിത ആണെന്നാണ് അദ്ദേഹം പറയുന്നത്. അവള്‍ക്ക് പനി വരുമ്പോഴാണ് തന്റെ വീടിന്റെ താളം തെറ്റുന്നതെന്നും, ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതുപോലെ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോളൊരു ഭര്‍ത്താവും അച്ഛനുമാണ് അവര്‍ ഒരു ഭാര്യയും അമ്മയുമാണ് അദ്ദേഹം പറഞ്ഞു.

അതുപോലെ തന്റെ കാര്യങ്ങളും, വീട്ടിലെ കാര്യങ്ങളും നോക്കുന്നതും ഭാര്യയാണ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ലെന്നും, എനിക്ക് വേണ്ടത് ഒരു ബീഡി മാത്രമാണെന്നും അതും അവളാണ് വാങ്ങി തരുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ ഭാര്യയോട് ഭര്‍ത്താവ് എവിടെ എന്ന് ചോദിച്ചാല്‍ അവള്‍ക്ക് ആകെ ഒരു ഉത്തരമേ പറയാനുള്ളു ഷൂട്ടിങ്ങിനു പോയി എന്ന്. പക്ഷെ വീണ്ടും മകള്‍ എന്തേ എന്ന് ചോദിക്കുമ്പോഴും വീണ്ടും ഒരു ജീവിതകാലം മുഴുവന്‍ അവള്‍ അതെ ഉത്തരം പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ലെന്നും സലീം കുമാര്‍ പറയുന്നു.

അവളും ഒരു സ്ത്രീയല്ലേ അവള്‍ക്കും ഉണ്ടാകില്ലേ വ്യത്യസ്ത ഇഷ്ടപെടുന്ന ഒരു മനസ്, അതുകൊണ്ടു തന്നെ അമ്മയെ കൊണ്ട് മക്കള്‍ ഓഫീസില്‍ പോയി എന്ന് പറയിപ്പിക്കാനാണ് തനിക്ക് ഇഷ്ടം. അതുകൊണ്ട് ഞാന്‍ എന്റെ രണ്ടു മക്കളയേയും നന്നായി പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ രണ്ടു മക്കള്‍ക്കും സിനിമ ഇഷ്ടമാണ്, മൂത്തവന്‍ സിനിമയില്‍ ഒന്ന് തല കാണിച്ചിരുന്നു. എന്നാല്‍ അവരുടെ ആ ഇഷ്ടം താന്‍ അത്ര പ്രോത്സാഹിപ്പിക്കാറില്ല.

അതുപോലെ, അവരുടെ എല്ലാ ആഗ്രഹങ്ങളും താന്‍ സാധിച്ചു കൊടുക്കാറുണ്ട്. മകന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് താനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. കൂടാതെ, മകന് ഒരു ബൈക്ക് വാങ്ങി കൊടുക്കണം എന്നു പറഞ്ഞ് ഒരുപാട് നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ അത് വങ്ങി നല്‍കിയില്ല, കാരണം ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന അഭിപ്രായക്കാരനാണ് താനെന്ന് സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.