“മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി.. ‘ആന്റിക്രൈസ്റ്റ്’ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു..” : പിഎഫ് മാത്യൂസ് പറയുന്നു
1 min read

“മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി.. ‘ആന്റിക്രൈസ്റ്റ്’ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു..” : പിഎഫ് മാത്യൂസ് പറയുന്നു

രുപാട് ഹിറ്റ് സിനിമകള്‍ മലയാള സിനിമക്ക് നല്‍കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍. കുറച്ച് നാള്‍ മുമ്പ് ലിജോ ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ആന്റീക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ സിനിമയെ ക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ പുറത്തുവന്നില്ല.

ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്. മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി, വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പമാണ് പി.എഫ് മാത്യൂസ് കുറിപ്പ് പങ്കുവെച്ചത്. മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന് ആ കഥ വളരെ ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പിന്നീട് ഒന്നും സംഭവിച്ചില്ലെന്നും പി എഫ് മാത്യൂസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആന്റിക്രൈസ്റ്റ് കഥ പറയുന്ന അതേ പശ്ചാത്തലത്തില്‍ മറ്റൊരു സിനിമ റിലീസ് ചെയ്തു. അതോടെ ആ സിനിമയുടെ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

ഞാന്‍ ജോലിയില്‍ നിന്ന് സന്തോഷത്തോടെ വിരമിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുമായുള്ള ഈ കൂടിക്കാഴ്ച നടന്നു. കര്‍ണാടകത്തിലെ ഒരു കുഗ്രാമത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. തലേന്ന് പാതിരാവില്‍ ഞങ്ങളവിടെ എത്തിച്ചേര്‍ന്നു. പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ ചെന്ന് അദ്ദേഹത്തിന്റെ കാരവനിലിരുന്ന് കഥ പറഞ്ഞു. ഹൈറേഞ്ച് പ്രദേശത്തുള്ള ഒരു സ്‌ക്കൂളിന്റെ പരിസരങ്ങളില്‍ ചില കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. പിന്നാലെ ചില ദുര്‍മരണങ്ങളുമുണ്ടാകുന്നുണ്ട്. കപ്പൂച്ചിന്‍ പുരോഹിതനാണ് നായകന്‍. അത്രയ്‌ക്കൊന്നും വെളിപ്പെടുത്താത്ത ചിത്രീകരണവും അന്ത്യവുമുള്ള മിസ്റ്റീരിയസായ കഥാപരിസരമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

 

 

View this post on Instagram

 

A post shared by Pf Mathews (@pf.mathews)

കഥ കേട്ട അദ്ദേഹം നമുക്കത് ചെയ്യാം എന്നു പറയുകയും അങ്ങനെയാണ് ആ ഫോട്ടോ ഉണ്ടാകുന്നതെന്നും പിഎഫ് മാത്യൂസ് പറയുന്നു. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. ആ വിഷയം സിനിമയായി മാറിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു ചില സിനിമകളില്‍ സമാനമായ ചില കഥാ സന്ദര്‍ഭങ്ങള്‍ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്തതോടെ ആ സിനിമയേക്കുറിച്ചുള്ള ചിന്ത തന്നെ തുടച്ചു നീക്കി. ഇപ്പോള്‍ ശേഷിക്കുന്നത് ഈ ചിത്രമാണ്. അതും ഒരു സാമൂഹ്യ മാധ്യമത്തില്‍ നിന്നു കിട്ടിയതെന്നും കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.