“ഡയലോഗ് പറഞ്ഞത് ലാലേട്ടൻ ആണെങ്കിലും കൈയ്യടി കിട്ടിയത് എനിക്കായിരുന്നു” : നൈല ഉഷ
1 min read

“ഡയലോഗ് പറഞ്ഞത് ലാലേട്ടൻ ആണെങ്കിലും കൈയ്യടി കിട്ടിയത് എനിക്കായിരുന്നു” : നൈല ഉഷ


അവതാരകയായി ടെലിവിഷൻ രംഗത്തേക്ക് എത്തി പിന്നീട് മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി മാറിയ താരമാണ് നൈല ഉഷ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി നൈല ഉഷ മാറുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായി ആയിരുന്നു താരം ആദ്യം എത്തിയത്. പിന്നീടങ്ങോട്ട് വലിയ ഷോകളിൽ അവതാരകയായും ചെറിയ വേഷങ്ങളിൽ സിനിമയിൽ തിളങ്ങിയും താരം ഏവരെയും അമ്പരപ്പിച്ചു.  ഇപ്പോൾ ദുബായിൽ ഒരു റേഡിയോ ചാനലിലെ മുതിർന്ന ആർജെ ആയി താരം ജോലി നോക്കുകയാണ്. ആർ ജെ ആയും നടിയായും മോഡൽ ആയും ഇപ്പോൾ താരത്തിന് മികച്ച പേരാണ് ആരാധകർക്കിടയിൽ ഉള്ളത്.

ജീവിതത്തിൽ ഓരോ നിമിഷവും ആഘോഷമാക്കുന്ന നൈല തന്റെ ജീവിതം എപ്പോഴും സന്തോഷമായി ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ എസ് ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ഒരു ചാനലിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിട്ടാണ് ചിത്രത്തിൽ നൈല ഉഷ എത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ചപോൾ തനിക്കുണ്ടായ അനുഭവത്തെ ക്കുറിച്ച് സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചും താരം തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുകയാണ്.  ലൂസിഫർ എന്ന സിനിമയിൽ മോഹൻലാലിന്റെ കൂടെ കോമ്പിനേഷൻ സീനായി ഒറ്റ സീൻ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ ആ ഒരൊറ്റ സീൻ തന്നെ തനിക്ക് വലിയ കൈയ്യടി നേടി തരികയായിരുന്നു. മോഹൻലാൽ വരുന്ന സീനിൽ ഷർട്ടിൽ ചോര എന്നു പറയുന്നിടത്ത്. കൃഷിക്കാരൻ അല്ലേ മാഡം കള പറിക്കാൻ ഇറങ്ങിയതാ എന്ന് പറയുന്നിടത്താണ് കയ്യടി ലഭിക്കുന്നത്. സിനിമയുടെ നിർണായകമായ ഒരു ഡയലോഗ് ആണ് അത്. ഡയലോഗ് പറയുന്നത് മോഹൻലാൽ ആണെങ്കിലും കൈയ്യടി ലഭിച്ചത് തനിക്കാണെന്ന് വിശ്വസിക്കുകയാണ് എന്ന് നൈല ഉഷ പറയുന്നു. സിനിമ തിയേറ്ററിൽ എത്തുന്നതുവരെ തനിക്ക് ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ വലിയ അഭിമാനം തന്നെയായിരുന്നു. ലൂസിഫർ രണ്ടാം ഭാഗത്തിൽ തനിക്ക് ഒരു കഥാപാത്രത്തെ ഉണ്ട് എന്ന് വിശ്വസിക്കാൻ കഴിയില്ല കാരണം ആ കഥാപാത്രം ഒന്നാം ഭാഗത്തിൽ അവസാനിക്കുന്നുണ്ട്.