“ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യണം” എന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി പ്രവർത്തകർ രംഗത്ത്
1 min read

“ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യണം” എന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി പ്രവർത്തകർ രംഗത്ത്

പ്രശസ്ത സംഗീത സംവിധയകൻ ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് ഘടകം രംഗത്തെത്തി. ഇളയരാജ എന്ന വ്യക്തിയ്ക്ക് രാജ്യത്തെ തന്നെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായ ഭാരതരത്ന നൽകേണ്ടത് അത്യാവശ്യമാണെന്നാണ് മിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞത്. രാജ്യസഭയിലേയ്ക്ക് നാമനിർേദശം നടത്തുമ്പോൾ അതിനായി തീരുമാനിച്ചിരിക്കുന്ന 12 ആളുകളുടെ പേരിൽ ഇളയരാജയെയും രാഷ്ട്രപതി ഉൾപ്പെടുത്തുകയാണെങ്കിൽ അത് അദ്ദേഹത്തിന് നൽകുന്ന ആദരവും, അംഗീകാരവുമാണെന്ന് അണ്ണാമലൈ കൂട്ടിച്ചേർത്തു.

ഇളയരാജ എന്ന വ്യക്തി ബിജെപിയുടെ അംഗമല്ലെന്നും തമിഴ്നാടിൻ്റെ മൊത്തം പൊതുവികാരമാണ് അദ്ദേഹമെന്നും, അദ്ദേഹത്തിന് ഭാരതരത്‌ന നൽകണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബി.ആര്‍. അംബേദ്കറിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞ പ്രസ്‌താവന വിവാദമായതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും തമ്മിൽ താരതമ്യം ചെയ്ത് രംഗത്തെത്തിയത്.

പ്രധനമന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആര്‍. അംബേദ്കറും തമ്മില്‍ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയാണ് പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജ അഭിപ്രായപ്പെട്ടത്. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും തമ്മിൽ താരതമ്യം ചെയ്‌തിരിക്കുന്നത്‌. സമൂഹത്തിലെ പാർശ്വവൽക്കരിപ്പെട്ട വരിൽ നിന്ന് പ്രതിസന്ധികളോടും, പ്രയാസങ്ങളൊടും പോരാട്ടം നടത്തി വിജയിച്ചു വന്ന വ്യകതികളാണ് മോദിയും, അംബേദകറും എന്ന് അവകാശപ്പെട്ടു.

സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. മോദിയും അംബേദ്ക്കറും ഇന്ത്യയ് ക്ക് വേണ്ടി സ്വപ്‌നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു.