സുഹാസിനിയുടെ പേരിൽ മമ്മൂട്ടിയ്ക്ക് കേൾക്കേണ്ടി വന്ന ഗോസിപ്പിന് മമ്മൂട്ടി കൊടുത്ത കിടിലൻ മറുപടി
1 min read

സുഹാസിനിയുടെ പേരിൽ മമ്മൂട്ടിയ്ക്ക് കേൾക്കേണ്ടി വന്ന ഗോസിപ്പിന് മമ്മൂട്ടി കൊടുത്ത കിടിലൻ മറുപടി

5 പതിറ്റാണ്ടായി മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ചു നിൽക്കാൻ സാധിക്കുന്ന ഒരു താരം തന്നെയാണ് മമ്മൂട്ടി. ആദ്യം മുതൽ ഇന്നുവരെയും സിനിമയിൽ അതേ സൂപ്പർസ്റ്റാർ പരിവേഷത്തോടെ നിലനിൽക്കുകയാണ് മമ്മൂട്ടി എന്നതാണ് സത്യം. മലയാളത്തിന് പുറമേ അന്യഭാഷകളിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പഴയകാല കഥകൾ ഒക്കെ അറിയാനും ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. പഴയ ഒട്ടുമിക്ക താരങ്ങളും മമ്മൂട്ടിയെ കുറിച്ചുള്ള പല കഥകളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ആദ്യകാലങ്ങളിൽ ഒക്കെ നിരവധി ഗോസിപ്പുകളും മമ്മൂട്ടിയെ തേടി എത്തിയിട്ടുണ്ട്.

 

ഇപ്പോഴാ അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു പഴയകാല ഗോസിപ്പാണ് വൈറലായി മാറുന്നത്. 80 കളിൽ മമ്മൂട്ടിയും സുഹാസിനിയും ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൂടെവിടെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു ഈ കൂട്ടുകെട്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നത് നിരവധി ആരാധകരെയും ഈ ഒരു കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു. 1987ൽ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം രാത്രികൾ കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രമാണ്. ഒരു സമയത്ത് ഇവരുടെ രണ്ടുപേരുടെയും പേരുകൾ ചേർത്ത് വലിയ ഒരു ഗോസിപ്പ് എത്തിയിരുന്നു.

 

ഈ ഗോസിപ്പ് മമ്മൂട്ടിയെ തളർത്തുകയും ചെയ്തിരുന്നു. ഈ ഗോസിപ്പിനെ നേരിടുവാൻ വേണ്ടി മമ്മൂട്ടി അന്ന് ഒരു ഐഡിയ പ്രയോഗിച്ചു. അതാണ് ഏറ്റവും രസകരം. പ്രമുഖ കാർട്ടൂണിസ്റ്റ് ആയ യേശുദാസ് മമ്മൂട്ടിയുടെയും സുഹാസനയുടെയും സൗഹൃദത്തെക്കുറിച്ച് ഒരിക്കൽ തന്റെ മാഗസിനിൽ എഴുതുകയും ചെയ്തു. ഇവർ നല്ല സുഹൃത്തുക്കളാണ് എന്ന് എഴുതി. എന്നാൽ ഇത് വായിച്ചവർ ഇവരെ തെറ്റിദ്ധരിക്കുകയായിരുന്നു ചെയ്തത്. ഇതായിരുന്നു ഇവർ തമ്മിലുള്ള ഗോസിപ്പ് പടരാനുള്ള തുടക്കം. ഒരു ദിവസം സുഹാസിനി മമ്മൂട്ടിക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. അക്കാലത്തെ പ്രമുഖ സിനിമ മാഗസിന്റെ എഡിറ്റർ ആയിരുന്നു യേശുദാസ്. ഈ പായസ കഥ യേശുദാസ് മാഗസിന് നൽകുകയും ചെയ്തു. എന്നാൽ മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ ബന്ധമാണ് ഉള്ളത് എന്ന വാർത്തകൾ മാത്രമായിരുന്നു ഈ കഥ കൊണ്ട് ഉണ്ടായത്. ഈ കഥകൾ പടർന്നതിനു ശേഷം ലൊക്കേഷനിൽ ഭാര്യ സുൽഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വരുന്നത് എന്ന് വർഷങ്ങൾക്കുശേഷം ഒരു അഭിമുഖത്തിൽ യേശുദാസ് മംഗളത്തോട് പറയുകയും ചെയ്തിരുന്നു. ഈ ഒരു ഗോസിപ്പിന് മറുപടിയായി ആയിരുന്നു മമ്മൂട്ടി ഭാര്യയുമായി എത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.