“അടുത്ത് ഇടപഴകിയപ്പോഴേക്കും അവൻ ചക്കിയെ വിവാഹം ചെയ്തു തരാൻ പറഞ്ഞു” : ജയറാം
1 min read

“അടുത്ത് ഇടപഴകിയപ്പോഴേക്കും അവൻ ചക്കിയെ വിവാഹം ചെയ്തു തരാൻ പറഞ്ഞു” : ജയറാം

മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തിയ താരമാണ് ജയറാം. ചെറുതും വലുതുമായ ഒട്ടനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയ്യടി നേടിയ താരം അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പൊന്നിയിൻ സെൽവൻ ചിത്രമാണ് ഒടുവിൽ ജയറാം അഭിനയിച്ച ചിത്രം. ഇപ്പോഴിതാ തന്റെ കുടുംബമായി ഒരു ആഫ്രിക്കൻ യാത്ര പോയപ്പോൾ ഉണ്ടായ അപ്രതീക്ഷിതമായ നിമിഷങ്ങളെ കുറിച്ചാണ് തുറന്നു പറയുകയാണ് ജയറാം . അവിടെ പോയപ്പോൾ ആഫ്രിക്കൻ കാടിന്റെ ഭംഗി കാണാൻ വേണ്ടിയും പുതിയ സ്ഥലങ്ങൾ കാണാൻ വേണ്ടിയുമാണ് കാടിനുള്ളിലേക്ക് പോയത്. അന്ന് കാട്ടിൽ തന്നെ താമസിച്ച് അവിടുത്തെ സ്ഥലങ്ങൾ കാണാമെന്ന് വെച്ച് അവിടെ റൂം ബുക്ക് ചെയ്തു. ആ സ്ഥലത്തെ നക്രു എന്നൊരു സ്ഥലത്താണ് താമസം.

ഞങ്ങൾക്ക് നാല് പേർക്കും കൂടി റൂമല്ല ടെന്റാണ് കിട്ടിയത്. രണ്ട് റൂമു വീതമായിരുന്നു ബുക്ക് ചെയ്തത്. ഒരു സെക്കന്റു കൊണ്ട് നാലു പേരും കൂടി ടെന്റിലേക്ക് എത്തി. രാത്രിയായപ്പോൾ അശ്വതിയ്ക്കും മക്കൾക്കും ശരിക്കും പേടിയായി. ഇതോടെ ഞാൻ പോയി ഇവിടെ എന്ത് സെക്യൂരിറ്റിയാണുള്ളതെന്ന് അവരോട് ചോദിച്ചു. അവർ അതിന് ഇപ്പോൾ വരുമെന്നാണ് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴേക്കും നാല് തടിമാടന്മാർ വന്നു. കൈയിൽ തോക്ക് ഒക്കെ ഉണ്ടായിരുന്നു . അതാണ് അവർ ആ കാട്ടിലിൽ തരുന്ന സെക്യൂരിറ്റി. ഇതോടെ മൃഗങ്ങളിലുള്ള പേടി ഞങ്ങൾക്ക് പകരം മാറി അവരെ പേടിക്കാൻ തുടങ്ങി. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുമായി നല്ല കമ്പനിയായി. മാസൈ മാരാ എന്ന സ്ഥലത്തേക്ക് പോയപ്പോഴും ഞങ്ങൾക്ക് നല്ല രസകരമായ അനുഭവങ്ങളാണ് അവിടെ ഉണ്ടായത്. മാസൈ എന്ന ട്രൈബൽ ഗ്രൂപ്പിൽ കാടിനെ ആശ്രയിച്ച് കഴിയുന്ന ആളുകളായിരുന്നു അവിടെയുള്ളത്.

പതിനഞ്ച് പശുവുള്ളവർക്ക് മാത്രമേ അവിടെ വിവാഹം കഴിക്കാൻ പാടുള്ളു, അങ്ങനെ ഉള്ളവർക്ക് ഒരു കല്യാണം കഴിക്കാമെന്നതാണ് അവിടുത്തെ രീതി. പശുവിന്റൈ എണ്ണം കൂടുന്നതിന് അനുസരിച്ച് വിവാഹത്തിന്റെയും ഭാര്യമാരുടെ എണ്ണവും കൂടും. അവരുടെ ഇടയിലെ ഒരു യുവാവാണ് ഞങ്ങളെ ആ സ്ഥലമൊക്കെ കൊണ്ട് കാണിച്ചു തരുന്നത്. അവന് നാല് ഭാര്യമാരാണ് . ആ ചെറിയ പ്രായത്തിൽ അവൻ ഒരു സിംഹത്തെ കീഴ്‌പെടുത്തി കൊ ന്നതോടെ സിംഹമെന്ന വിളി പേരും അവന് കിട്ടിയിരുന്നു. ചക്കി അയാൾക് മലയാളം വാക്കുകളൊക്കെ പഠിപ്പിച്ചു പിന്നെ എന്നോട് പറഞ്ഞു നിങ്ങളുടെ മോളെ എനിക്ക് വിവാഹം ചെയ്തു തരണമെന്ന്, അതുവരെ മലയാളമൊക്കെ പഠിപ്പിച്ച് അവനെ സിംഹം എന്ന് വിളിച്ചു നടന്നിരുന്ന ചക്കി പിന്നെ അവന്റെ പേര് കേൾക്കുമ്പോഴേക്കും എവിടേക്കേലും ഓടും.