“ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല” ; നിലപാടെടുത്ത് ഹരീഷ് പേരടി.
1 min read

“ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല” ; നിലപാടെടുത്ത് ഹരീഷ് പേരടി.

സംഘടനയിൽ നിന്നും രാജിവെച്ചതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അറിയാൻ ഇടവേളബാബു തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് ഹരീഷ് പേരടി. അമ്മ എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഹരീഷ് പേരടിയുടെ രാജി ചർച്ച ചെയ്തിരുന്നു എന്നും,രാജിയിൽ വല്ല മാറ്റവും ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇടവേളബാബു ഹരീഷ് പേരടിയെ വിളിച്ചത്. എന്നാൽ ഹരീഷ് പേരടി തിരിച്ചു ചോദിച്ചത് വിജയ്ബാബു അമ്മയിൽ നിന്നും സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് പിൻവലിച്ച് അമ്മ പുറത്താക്കിയത് ആണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്നായിരുന്നു.

എന്നാൽ ഇടവേളബാബു ഇതിന് മറുപടി നൽകിയത് വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്നമില്ലെന്നും, ഐസി കമ്മിറ്റി സംഘടന പറഞ്ഞത് കേൾക്കാതെ ചാടി പിടിച്ച് നിലപാട് എടുത്തത് ആണ് എന്നായിരുന്നു. തിരിച്ചു വന്നു കഴിഞ്ഞാൽ അമ്മ സംഘടനയെ എ എം എം എ എന്ന് വിളിച്ചതിന് വിശദീകരണം തരണമെന്നും ഹരീഷ് പേരടിയോട് ഇടവേള ബാബു ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഹരീഷ് പേരടി നൽകിയത് സ്ത്രീവിരുദ്ധ നിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ തൻ്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്നായിരുന്നു. ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പ് വായിക്കാം..

 

 

“ഇന്നലെ A.M.M.Aയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്‌സികൂട്ടിവ് മീറ്റിംഗില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു..

 

അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ.ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍ …എന്റെ പേര് ഹരീഷ് പേരടി …അമ്മ.. മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്.. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ… A.M.M.A ഒരു തെറിയല്ല.. അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണ്… 15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ (Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാന്‍ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം.”