‘മോഹന്‍ലാലിന്റെ ആക്ടിംഗ് പെര്‍ഫോമന്‍സുകളൊക്കെ ‘Inborn talent’ എന്ന ക്രെഡിറ്റിലേക്ക് പോകാറാണ് പതിവ്’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘മോഹന്‍ലാലിന്റെ ആക്ടിംഗ് പെര്‍ഫോമന്‍സുകളൊക്കെ ‘Inborn talent’ എന്ന ക്രെഡിറ്റിലേക്ക് പോകാറാണ് പതിവ്’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാല്‍ സിനിമാജീവിതം തുടരുകയാണ്. വില്ലനായി കടന്നുവന്ന മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അത്‌കൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ചിരിപ്പിച്ചും കരയിപ്പിക്കും ആവേശം കൊള്ളിച്ചുമെല്ലാം സ്‌ക്രീനില്‍ വിസ്മയം തീര്‍ത്ത മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇമോഷണല്‍ സീനുകളില്‍ മോഹന്‍ലാല്‍ അത്ര പോരാ എന്ന് പൊതുവെ ഒരു അഭിപ്രായം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അദ്ദേഹം ചെയ്തിരിക്കുന്ന കഥാപാത്രങ്ങളുടെ ഇമോഷണല്‍ സീനുകള്‍ ഒക്കെ തന്നെ സൂക്ഷമതയില്‍ വളരെ വ്യത്യസ്തമാണ് എന്ന് കാണാന്‍ സാധിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാലിനെ ‘ബോണ്‍ ആക്ടര്‍’ എന്ന ടാഗിലാണ് പലരും പറയുന്നത്. അദ്ദേഹത്തിന്റെ ആക്ടിംഗ് പെര്‍ഫോമന്‍സുകളൊക്കെ ‘ഇന്‍ബോണ്‍ ടാലന്റ്’ എന്ന ക്രെഡിറ്റിലേക്ക് പോകാറാണ് പതിവ്. ക്യൂ സ്റ്റുഡിയോക്ക് വേണ്ടി മനീഷ് നാരായണന്‍ ആക്ടിംഗ് പ്രൊഫസര്‍ ആയിട്ടുള്ള എം ജി ജ്യോതിഷുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ കൃത്യമായി പറയുന്നുണ്ട്. There is no born actor…മറ്റെല്ലാ നടന്മാരില്‍ നിന്നും മോഹന്‍ലാല്‍ വ്യതസ്തനാകുന്നത് തന്നിലേക്ക് വന്നു ചേരുന്ന കഥാപാത്രങ്ങളുടെ മാനസിക തലങ്ങളില്‍ പോയി ചിന്തിച്ച് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവാണ്.

ഇമോഷണല്‍ സീനുകളില്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മോഹന്‍ലാല്‍ കരയുന്നതില്‍ വലിയ വ്യത്യാസങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഓരോ ഇമോഷണല്‍ സീനുകളിലും കരയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ ശ്രദ്ധിച്ചാല്‍ അറിയാന്‍ സാധിക്കും. the mental and emotional condition of that character he is going through. കിരീടത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ തന്റെ അച്ഛനെ ഓര്‍ത്ത്, ഭ്രമരത്തില്‍ കൊല്ലാന്‍ കൊണ്ടുവന്നവരുടെ മാറ്റം മനസ്സിലാക്കുമ്പോള്‍, അങ്ങനെ മോഹന്‍ലാല്‍ ചെയ്തു വെച്ചിരിക്കുന്ന ഇമോഷണല്‍ സീനുകള്‍ ഒക്കെ എടുത്ത് നോക്കിയാലും അവിടെയെല്ലാം അദ്ദേഹം കൊടുത്തിരിക്കുന്ന മിനിറ്റ് ഡീലിംങ് കാണാന്‍ സാധിക്കും.

ഇങ്ങനെ കഥാപാത്രവുമായി ഇഴകി ചേരുന്ന മറ്റ് നടന്മാരെ കണ്ടിരിക്കുന്നത് മലയാളത്തില്‍ നെടുമുടി വേണുവാണു. Very ease at his performance. പക്ഷേ അതിന് പിന്നില്‍ അവര്‍ക്ക് മാത്രം അറിയാവുന്ന പ്രോപ്പര്‍ ട്രെയിനിംങ് ഉണ്ടാകും.മോഹന്‍ലാല്‍ ഒരു ബോണ്‍ ആക്ടര്‍ അല്ല, മോഹന്‍ലാല്‍ മാത്രം അല്ല ലോകത്ത് ആര്‍ക്കും ബോണ്‍ ആക്ടര്‍ ആകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്റര്‍വ്യൂവിന്റെ അവസാനം പറഞ്ഞു നിര്‍ത്തുന്നത് ഇങ്ങനെയാണ്
ബോണ്‍ ആക്ടര്‍ ആയാല്‍ നിങ്ങള്‍ക്ക് ഒരു സിനിമ മാത്രം ചെയ്യാമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.