1 min read

മമ്മൂക്കയുടേത് കള്ളക്കണ്ണീരാണ്. , ആ കണ്ണീരിൽ താൻ വിശ്വസിക്കില്ലന്ന് തിലകൻ: തിലകനെതിരെ വിരൽ ചൂണ്ടി ദിലീപ്

ജനപ്രിയ നായകനായി മലയാളികളുടെ മനസിൽ തിളങ്ങിയ താരമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളും , ശേഷം ജയിൽ വാസവും ഒക്കെ പിന്നീട് അദ്ദേഹത്തെ സിനിമയിൽ നിന്നും, പൊതുവേദികളിൽ നിന്നു പോലും അകന്നു നിൽക്കാൻ പ്രേരിപ്പിച്ചു. സിനിമ പിന്നണി – മുന്നണി പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ സജീവ അംഗമായിരുന്ന ദിലീപ് ഇതേ വിവാദങ്ങളിൽ പേരുടക്കി തന്നെ സംഘടനയിൽ നിന്ന് ഇടയിൽ വിട്ടു നിന്നു എങ്കിലും അന്നും ഇന്നുo അമ്മയിൽ പൊതുവായി ആരും എതിർക്കാത്ത വാക്ക് തന്നെയാണ് ദിലീപിന്റേത്..

 

ഒരു കാലത്ത് മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വാർത്ത ആയിരുന്നു അന്തരിച്ച പ്രശസ്ത താരം തിലകനും അമ്മ സംഘടനയും തമ്മിലുണ്ടായ വാക്കുതർക്കങ്ങൾ.വാഗ്വാവാദങ്ങൾക്ക് ഒടുവിൽ തിലകൻ അമ്മയുമായി സഹകരിക്കാത്ത കാലം വരെ ഉണ്ടായിരുന്നു. ഈ കാലത്ത് ഒക്കെ അദ്ദേഹം വല്ലാതെ വിമർശിക്കാൻ ശ്രമിച്ച വ്യക്തി ആയിരുന്നു ദിലീപ്. ദിലീപിന് എതിരെയുള്ള തന്റെ നയം പലപ്പോഴും പൊതു ഇടങ്ങളിൽ പോലും തിലകൻ തുറന്നു പറഞ്ഞു.

തിലകനുമായുള്ള ദിലീപിന്റെ വളരെ പരസ്യമായ ഈ വാക്കുതർക്കങ്ങളുടെ കാരണം എന്താണ് എന്ന ചോദ്യം പിന്നീട് ദിലീപ് പങ്കെടുത്ത ഇൻറർവ്യൂകളിൽ ഒക്കെ അദ്ദേഹം നേരിട്ടിട്ടും ഉണ്ട് .ചോദ്യങ്ങൾക്ക് ഉത്തരമായി ദിലീപ് പറയുന്ന വിശദീകരണം ഇങ്ങനെയാണ്  ” തനിക്ക് ഒരിക്കലും തിലകനോട് പിണക്കം ഉണ്ടായിരുന്നില്ല. വിയോജിപ്പുകൾ പറഞ്ഞു തീർക്കാൻ താൻ മുൻകൈ എടുത്താലും തിലകൻ ചേട്ടൻ അതിനു തയ്യാറായിരുന്നില്ല. താരസംഘടന പ്രകാരം എഗ്രിമന്റ് വച്ചുള്ള അഭിനയത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും സംഘടനയിൽ തന്നെ ഉണ്ടായിരുന്നു. എഗ്രിമെന്റ് പാലിക്കണ്ടതില്ല എന്ന പക്ഷത്തായിരുന്നു അന്ന് തിലകൻ ചേട്ടൻ . ഇതിനിടെ മമ്മൂക്ക ഒക്കെ ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കി എങ്കിലും സ്റ്റേജിൽ കരഞ്ഞു കൊണ്ട് പ്രസംഗിച്ച മമ്മൂക്കയെ നോക്കി ഇത് കള്ള കണ്ണീരാണ് എന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ല എന്നും തിലകൻ പറഞ്ഞു.

ഈ ഘട്ടത്തിൽ ദിലീപ്, മമ്മൂക്കയെ താങ്കൾ വിമർശിക്കരുത് എന്നും തെറ്റ് ചെയ്തത് നിങ്ങൾ ആണ് എന്നും കൈ ചൂണ്ടി തിലകനോട് പറഞ്ഞു. അന്ന് അതിനു മറുപടിയായി അദ്ദേഹം ദിലീപിനെ അടിമുടി ഒന്നു നോക്കുക മാത്രമാണ് ചെയ്തത്.

പിന്നീട് ആലോചിച്ചപ്പോൾ അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി. അദ്ദേഹവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും തിലകൻ ചേട്ടൻ മനപൂർവം തന്നെ ഒഴിവാക്കുകയാണ് ചെയ്തത്. മറ്റൊരു അവസരത്തിൽ ഒരു പ്രശ്നത്തിനിടെ തിലകൻ  ചേട്ടനെ ഒരവസരത്തിൽ പിടിച്ചു മാറ്റാൻ ശ്രമിച്ചു. അപ്പോൾ തന്റെ  ദേഹത്ത് പോലും തൊടരുത് എന്നാണ് അദ്ദഹം പറഞ്ഞത്..