ചക്കിയ്ക്ക് പിറന്നാൾ ആശംസകളുമായി താര കുടുംബം
1 min read

ചക്കിയ്ക്ക് പിറന്നാൾ ആശംസകളുമായി താര കുടുംബം

മലയാളികളുടെ ഇഷ്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും സിനിമകൾ വലിയ ആഘോഷപൂർവ്വമായിരുന്നു ഒരുകാലത്ത് മലയാളികൾ ഏറ്റെടുത്തത് എന്നാൽ കുടുംബജീവിതം ആരംഭിച്ചതോടെ പാർവതി പൂർണമായും സിനിമയിൽ നിന്നും ഇടവേളി എടുക്കുകയായിരുന്നു തന്റെ കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് താരം നേരത്തെ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ സിനിമ മേഖലയിൽ നിന്നും ഒരു ഇടവേള എടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ജയറാമിന്റെയും പാർവതിയുടെയും മക്കൾ സിനിമയിൽ സജീവമാകുന്നു എന്ന വാർത്ത മുൻപേ പുറത്തുവന്നിരുന്നു എന്നാൽ ആദ്യം രംഗത്തെത്തിയത് കാളിദാസ് ജയറാമായിരുന്നു കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള പുരസ്കാരങ്ങൾ ഒക്കെ ചെറിയ പ്രായത്തിൽ നേടിയെടുത്ത കാളിദാസ് ഇപ്പോൾ തെന്നിന്ത്യയിൽ ഒട്ടാകെ മികച്ച പ്രേക്ഷകർ സ്വീകാര്യത നേടിയ നായകനായി മുന്നേറുകയാണ്. മകളായ മാളവികയും ഒട്ടും പിന്നിലല്ല മോഡലിംഗ് രംഗത്താണ് താരം ശ്രദ്ധ ചെലുത്തുന്നത്.  ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ജയറാമിന്റെയും പാർവതിയുടെയും  മകൾ   മാളവികയുടെ ജന്മദിനമാണ് എന്ന വാർത്തയാണ്.

പാര്‍വതിയും ജയറാമും രാവിലെ തന്നെ  പ്രിയപ്പെട്ട ചക്കിയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. 1996ല്‍ ആണ് മാളവിക ജനിച്ചത്, ഇപ്പോൾ താരത്തിന് 27 വയസ്സാണ് പ്രായം. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കാളിദാസ് ജയറാം സജീവമായതോടെ മാളവികയുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം എപ്പോഴാണെന്ന ചോദ്യം ആരാധകരുടെ ഭാഗത്തു നിന്നും എപ്പോഴും ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ തനിക്ക് സിനിമയേക്കാള്‍ കൂടുതല്‍ ഇഷ്ടം മോഡലിംഗിനോടാണെന്ന് മാളവിക നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ചില പരസ്യ ചിത്രങ്ങളിൽ താരപുത്രി നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിലെ സന്തോഷങ്ങളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസനും മാളവിക്കയും സിനിമയിൽ തന്നെ സജീവമായി നിൽക്കണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത് എന്നാൽ കാളിദാസ് നിറഞ്ഞ വേദിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു മുന്നേറുമ്പോൾ മകൾക്ക് കൂടുതലും ഇഷ്ടം മോഡലിംഗ് രംഗത്തും സ്റ്റൈലിംഗ് രംഗത്തും തന്നെയാണ്. മാളവികേട് പിറന്നാൾ ദിനമായ ഇന്ന് നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്