മമ്മൂട്ടിയും മോഹൻലാലും അതിജീവിതയ്ക്കൊപ്പം നിൽക്കില്ല; കാരണം തുറന്നുപറഞ്ഞ് അഡ്വ. സുധ ഹരിദ്വാർ.
1 min read

മമ്മൂട്ടിയും മോഹൻലാലും അതിജീവിതയ്ക്കൊപ്പം നിൽക്കില്ല; കാരണം തുറന്നുപറഞ്ഞ് അഡ്വ. സുധ ഹരിദ്വാർ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമ ഇൻഡസ്ട്രിയെയും കേരളത്തെയും പിടിച്ചു കുലുക്കുന്ന സംഭവമാണ് നടിയെ ആക്രമിച്ച കേസ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ നിൽക്കുമെന്ന് തോന്നുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഡ്വക്കേറ്റ് സുധ ഹരിദ്വാർ. ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം അവർ തുറന്നു സംസാരിച്ചത്. സമൂഹത്തിൽ അടിയന്തര ശ്രദ്ധ നേരിടുന്ന ഏതെങ്കിലും വിഷയത്തിൽ മോഹൻലാലോ മമ്മൂട്ടിയോ അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്നും അവർ ചോദിച്ചു.

 

അവരുടെ വാക്കുകൾ വായിക്കാം..

”സമൂഹത്തിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നും മമ്മൂട്ടിയോ മോഹന്‍ലാലിനെ പോലെയുള്ള മുന്‍നിര നായകന്‍മാരൊന്നും യാതൊരു അഭിപ്രായവും പ്രകടിപ്പിക്കാറില്ല. പിന്നെ ഈ ദിലീപ് വിഷയത്തില്‍ മാത്രം നമ്മള്‍ അവരില്‍ നിന്ന് ഒരു ഉത്തരം, അല്ലെങ്കില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. കാരണം അവര്‍ എപ്പോഴും അവരുടെ നിലനില്‍പ്പിനെ പ്രൊട്ടക്ട് ചെയ്ത് കൊണ്ടേ അവര്‍ മുന്നോട്ടുപോകുകയുള്ളൂ.അപ്പോള്‍ ഈ മുന്‍നിര നായകന്‍മാരൊക്കെ ഒരു നമ്മുടെ ഇന്നത്തെ പുരുഷാധിപത്യ ലോകത്തിന്റെ അല്ലെങ്കില്‍ ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. അപ്പോള്‍ അവരുടെ ഉള്ളിലൊക്കെയുള്ള മസില്‍ പവര്‍ ന്യായീകരിച്ച് കൊണ്ടിരിക്കും എന്നാണ് ഞാന്‍ മനസിലാക്കിയത്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്ന ഒരു മാനസികാവസ്ഥ ഒരിക്കലും ഈ മുന്‍നിര നായകരുടെ അടുത്ത് നിന്ന്, നമ്മള്‍ അവരോട് ചോദിക്കേണ്ട ആവശ്യമില്ല.

തങ്ങളുടെ സഹോദരിയ്ക്ക് ഏറ്റ ഇത്തരത്തിലുള്ള ഒരു അപമാനത്തിന് ഞങ്ങള്‍ കേരള സമൂഹത്തോട് തന്നെ മാപ്പ് ചോദിക്കുകയാണ് എന്ന് ശരിക്ക് ഉച്ചത്തില്‍ ഈ സൂപ്പര്‍സ്റ്റാറുകള്‍ മലയാളികളോട് വിളിച്ച് പറയേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.അത് ആയിരുന്നു സംഭവിക്കേണ്ടിയിരുന്നത്. നമ്മളൊക്കെ അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്ന് ആശിച്ച് നടക്കുന്ന ആളുകളാണ്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. അങ്ങനെ ഉള്ള ആളുകളാണ് കേരളത്തില്‍ ഭൂരിഭാഗവും. ഈ ഒരു അവസരത്തില്‍ അതീജിവിതയ്ക്ക് നീതി കിട്ടിയിട്ടില്ല എങ്കില്‍ സമീപഭാവിയില്‍ കേരളത്തിലെ സിനിമ വ്യവസായത്തിന് അത് ഒരുപക്ഷെ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് ഞാന്‍ കരുതുന്നുണ്ട്.അതിജീവിതയ്ക്ക് നീതി കിട്ടണം. അതിനാണ് കേരളത്തിന്റെ പൊതുമനസ് ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. തൃശൂരിലും എറണാകുളത്തും മലപ്പുറത്തും ആ കൂട്ടായ്മകള്‍ സംഘടിച്ച് കഴിഞ്ഞു. അടുത്ത് തന്നെ കോഴിക്കോട് സംഘടിക്കുന്നുണ്ട്. അതെല്ലാം തന്നെ കേരളത്തിന്റെ നീതിബോധമുള്ള മനസ് അതിജീവിതയ്ക്കൊപ്പമാണ് എന്ന് പ്രഖ്യാപിക്കാന്‍ വേണ്ടിയിട്ടാണ്.”