“ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വന്നത്” : ഹൃദയം തുറന്നു മോഹൻലാൽ
1 min read

“ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വന്നത്” : ഹൃദയം തുറന്നു മോഹൻലാൽ

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ആശീര്‍വാദ് സിനിമാസിന്റെ ഉടമസ്ഥനാണ്് അദ്ദേഹം. മോഹന്‍ലാല്‍ നായകനായി എത്തിയ നരസിംഹത്തിലൂടെയാണ് അദ്ദേഹം നിര്‍മ്മാണ മേഖലയിലേക്ക് കാലെടുത്തു വെച്ചത്. പ്രേക്ഷകര്‍ ഏറ്റെടുത്ത പല മോഹന്‍ലാല്‍ സിനിമയും ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. കുഞ്ഞാലിമരക്കാര്‍, ബ്രോ ഡാഡി, ബറോസ്, ലൂസിഫര്‍, ദൃശ്യം 2, നരസിംഹം, രാവണപ്രഭു, നരന്‍, ദൃശ്യം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമയുടെ വിജയങ്ങള്‍ക്കപ്പുറത്ത് മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആശിര്‍വാദ് സിനിമാസിനോട് നല്ലൊരു സ്നേഹമാണെന്ന് തന്നെ പറയാം.

 

അതേസമയം, മോഹന്‍ലാല്‍ എന്ന നടനും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം വര്‍ഷങ്ങായി തുടങ്ങിയതാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്റെ കൂടെ നിഴലായി ആന്റണി പെരുമ്പാവൂര്‍ എന്നും ഉണ്ടാവും എന്നതാണ് സത്യം. മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി മലയാള സിനിമയുടെ പ്രമുഖ നിര്‍മ്മാതാവായി മാറുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍. സിനിമയില്‍ വരുന്നതിന് മുന്നേ തന്നെ മോഹന്‍ലാലിന്റെ വലിയൊരു ആരാധകന്‍ കൂടിയായിരുന്നു അദ്ദേഹം. ആന്റണിയും മോഹന്‍ലാലും തമ്മിലുള്ള സുഹൃത്ത്ബന്ധം സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. ഭാര്യയാണോ ലാല്‍ സാറാണോ വലുത് എന്ന് ചോദിച്ചാല്‍ ആന്റണി പെരുമ്പാവൂരിന് ഉത്തരം ലാല്‍ സാര്‍ എന്നു തന്നെയായിരിക്കും. അത്രയും വലിയ സ്‌നേഹ ബന്ധമാണ് ഇരുവര്‍ക്കുമിടയില്‍ കാണാന്‍ സാധിക്കുക.

ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ തന്റെ ആത്മസുഹൃത് ആയതിനെ കുറിച്ച് തുറന്നു പറയുകയാണ് മോഹന്‍ലാല്‍. മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് താന്‍ ആന്റണി പെരുമ്പാവൂരിനെ കണ്ടതെന്നും, ആന്റിയെ കണ്ടപ്പോള്‍ പ്രത്യേക താല്‍പര്യം തോന്നിയെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. തന്റെ കാറിന്റെ ഡ്രൈവര്‍ ആകാന്‍ പറ്റുമോ എന്ന് ചോദിക്കുകയും ആന്റണി സമ്മതിക്കുകയും ചെയ്തു. ആന്റണിയെ പരിചയപ്പെട്ട സമയത്ത് തന്നെയാണ് തന്റെ കല്യാണവും നടക്കുന്നത്, ഭാര്യയും ആന്റണിയും ഒരുമിച്ച് ആണ് തന്റെ ജീവിതത്തില്‍ വന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പിന്നീട് അങ്ങോട്ട് മോഹന്‍ലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായി മാറുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍.