ബ്ലെസ്സിയുടെ സ്വപ്നം! പൃഥ്വിയുടെ വർഷങ്ങളുടെ അധ്വാനം! ഒടുവിൽ ‘ആടുജീവിതം’ സിനിമ പാക്കപ്പായി!
1 min read

ബ്ലെസ്സിയുടെ സ്വപ്നം! പൃഥ്വിയുടെ വർഷങ്ങളുടെ അധ്വാനം! ഒടുവിൽ ‘ആടുജീവിതം’ സിനിമ പാക്കപ്പായി!

സിനിമ മേഖലയും സിനിമ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ഇപ്പോഴിത  ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ് . പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെചതിന് ശേഷമാണ് താരം ചിത്രീകരണം  പൂർത്തീകരിച്ചത്
. പ്രിത്വിരാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ഇങ്ങനെയാണ് 14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍. ഒരു വിസ്മയകരമായ കാഴ്ച. ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്’ എന്നാണ് പൃഥ്വി കുറിച്ചത്.

2008ലാണ് ബ്ലെസി പ്രിത്വിരാജിനോട് ആടുജീവിതത്തിന്റെ തിരക്കഥ പറയുന്നത്. 2018ൽ സിനിമയുടെ പ്രീപ്രൊഡക്ഷൻ ആരംഭിച്ചു .പിന്നീട് എല്ലാം ദ്രുതഗതിയിൽ ആയിരുന്നു. വളരെ പെട്ടന്ന് തന്നെ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. 2020 മാർച്ചിൽ ചിത്രത്തിന്റെ  ഷൂട്ടിംഗ് ജോർദാനിലെ നടന്നു കൊണ്ടിരിക്കവേ കോവിഡ് മഹാമാരി കാരണം ഷൂട്ടിംഗ് നിർത്തി വൈക്കേണ്ട സാഹചര്യം വന്നു. പിന്നീട് 2022ലാണ് ഷൂട്ടിംഗ് വീണ്ടും പുനരാരംഭിക്കുന്നത്. ഏറെ പ്രയാസ പെട്ടാണ് ജോർദാനിലെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയത്.  പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ‘ആടുജീവിതത്തിന്റെ ആവിഷ്ക്കാരമാണ് ഈ ചിത്രം. ചിത്രം അന്താരാഷ്ട്ര നിലവാരമുള്ള ഒരു അവതരണം ആയിരിക്കും എന്ന കാര്യത്തിൽ ആരാധകർക്ക് ഒരു സംശയവുമില്ല. മലയാളസിനിമയുടെ ഭാവി വാഗ്ദാനം ആകുന്ന ഒരു ചിത്രമായിരിക്കും ആടുജീവിതം.

ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ അഭിമാനമാകാൻ പോകുന്ന ചിത്രമായിരിക്കുന്ന ആടുജീവിതം. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത് എന്ന പ്രതേകതയും ഉണ്ട്
. നോബൽ സമ്മാന ജേതാവായ റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ ചെയ്യുന്നത്. സിനിമാലോകം ഒന്നടങ്കം വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം ചിത്രത്തിനായി പൃഥ്വിരാജിനെ മേക്കോവറുകൾ മറ്റും ആരാധകർ ഏറെ അത്ഭുതത്തോടെ ആയിരുന്നു ഏറ്റെടുത്തത്. ശരീര ഭാരം കുറച്ച് ഇതുവരെ കാണാത്ത ബുക്കിലേക്ക് പൃഥ്വിരാജ് പോയപ്പോൾ ആരാധകർക്ക് അതൊരു നൊമ്പരപ്പെടുത്തുന്ന കാഴ്ച തന്നെ ആയിരുന്നു പിന്നീട് താരം ശരീരം വീണ്ടെടുത്തപ്പോൾ ആയിരുന്നു ആരാധകർക്ക് സമാധാനമായത്.